Monday, July 26, 2010

രാഷ്്ട്രപതിയുടെ ഭരണങ്ങാനം സന്ദര്‍ശനം ചരിത്രസംഭവമാകും

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്‍മശതാബ്ദി സമാപനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഭരണങ്ങാനത്തെത്തുന്ന രാഷ്്ട്രപതി പ്രതിഭാ പാട്ടീലിണ്റ്റെ സന്ദര്‍ശനം ചരിത്രസംഭവമാക്കി മാറ്റാന്‍ തീരുമാനം. രാഷ്്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ പാലാ ബിഷപ്സ്‌ ഹൌസില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഒരു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുന്ന സന്ദര്‍ശന പരിപാടി ചരിത്രസംഭവമാക്കി മാറ്റാന്‍ തീരുമാനമെടുത്തത്‌. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ക്രമീകരണങ്ങള്‍ക്കുമായി ഉടനടി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിക്കാനും യോഗം തീരുമാനിച്ചു. രാഷ്്ട്രപതി സന്ദര്‍ശനം നടത്തുന്ന ഓഗസ്റ്റ്‌ 12ന്‌ രൂപത മുഴുവനും അല്‍ഫോന്‍സാ തീര്‍ഥാടനദിനമായി ആചരിക്കാനും രൂപതയിലെയും സംസ്ഥാനത്തെ വിവിധ രൂപതകളിലെയും ഭക്തജനങ്ങളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും യോഗം തീരുമാനിച്ചു. കേരളത്തിലെ എല്ലാ വൈദികമേലധ്യക്ഷന്‍മാരുടെയും പങ്കാളിത്തം സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നതായി യോഗം വിലയിരുത്തി. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. വാഹനസൌകര്യം, പാര്‍ക്കിംഗ്‌ ക്രമീകരണം, ശുദ്ധജലസൌകര്യം, പന്തല്‍നിര്‍മാണം, രാഷ്ട്രപതിയുടെ പ്രസംഗവേദി തയാറാക്കല്‍ എന്നിവയ്ക്കായി പ്രത്യേക കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കും. പാവപ്പെട്ട രോഗികളുടെ ശുശ്രൂഷ ലക്ഷ്യമാക്കിയുള്ള പാലിയേറ്റീവ്‌ കെയര്‍ സെണ്റ്ററിണ്റ്റെ ഔപചാരിക പ്രഖ്യാപനവും മറ്റു സാമൂഹിക-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ രൂപീകരണവും യോഗം നിര്‍ദേശിച്ചു. ആലോചനായോഗത്തില്‍ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു. കെ.എം. മാണി എംഎല്‍എ, പി.സി. ജോര്‍ജ്‌ എംഎല്‍എ, മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ്‌, കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനംഗം ഡോ. സിറിയക്‌ തോമസ്‌, ജോര്‍ജ്‌ ജെ. മാത്യു, ഫ്രാന്‍സിസ്‌ ജോര്‍ജ്‌, വക്കച്ചന്‍ മറ്റത്തില്‍, പ്രഫ. മേഴ്സി ജോസഫ്‌, മദര്‍ സുപ്പീരിയര്‍, വികാരിജനറാള്‍മാര്‍, രൂപത ആലോചന സമിതിയംഗങ്ങള്‍, ഫൊറോന വികാരിമാര്‍, രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്മെണ്റ്റുകളിലെ വൈദികര്‍, പ്രൊവിന്‍ഷ്യാള്‍മാര്‍, ജനപ്രതിനിധികള്‍, പാസ്റ്ററല്‍ കൌണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങി 120പേര്‍ യോഗത്തില്‍ പങ്കെടുത്തു.