Friday, July 16, 2010

സുവിശേഷവത്കരണത്തില്‍ ക്നാനായ സമുദായം ഉദാത്ത മാതൃക: മാര്‍ ക്ളീമിസ്‌ കാതോലിക്കാ ബാവ

ലോകത്തിണ്റ്റെ നാനാഭാഗത്തും ക്രിസ്തീയ സാക്ഷ്യം മാതൃകാ ജീവിതത്തിലൂടെ അറിയിച്ച പാരമ്പര്യമാണു ക്നാനായ സമുദായത്തിനുള്ളതെന്നു സീറോ മലങ്കരസഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ. തോമ്മാശ്ളീഹായുടെ ഭാരത സുവിശേഷവത്കരണം എന്ന യാഥാര്‍ഥ്യത്തെ ശാക്തീകരിക്കുന്ന അടയാളമാണു കേരളത്തിലെ ക്നാനായ കുടിയേറ്റം. തോമ്മാശ്ളീഹായാല്‍ ഇവിടെ സഭയ്ക്ക്്‌ അടിത്തറയിട്ടതിണ്റ്റെ പിന്‍ബലത്തിലാണ്‌ ക്നായി തൊമ്മണ്റ്റെ നേതൃത്വത്തില്‍ വിശ്വാസ കുടിയേറ്റമുണ്ടായത്‌. കോട്ടയം അതിരൂപത ശതാബ്ദി ഉദ്ഘാടന സമ്മേളനത്തില്‍ ന ല്‍കിയ സന്ദേശത്തില്‍ കാതോലിക്കാ ബാവ വ്യക്തമാക്കി. ക്രിസ്തീയ ജീവിതം തീര്‍ഥാടനമാണ്‌. ക്നാനായ സമുദായവും തീര്‍ഥാടനത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു പകര്‍ന്നുനല്‍കിക്കൊണ്ടിരിക്കു ന്നു. ആദിമ ക്രൈസ്തവ സഭയുടെ ചൈതന്യം ഈ സമുദായത്തിണ്റ്റെ വിശ്വാസ ജീവിതത്തില്‍ പ്രകടമാണ്‌. ഞാന്‍ ലോകത്തിണ്റ്റെ പ്രകാശമാകുന്നു എന്ന തിരുവചനം അന്വര്‍ഥമാക്കി പ്രാര്‍ഥനയിലും ശുശ്രൂഷയിലും കോട്ടയം അതിരൂപത ആഗോളസഭയ്ക്ക്‌ അഭിമാനമായി മാറിയിരിക്കുന്നു.ഒരുമയിലും തനിമയിലും വിശ്വാസത്തിലും ക്രിസ്തീയ ചൈതന്യം പ്രസരിപ്പിക്കുന്ന സമുദായം ഐക്യത്തിണ്റ്റെ പ്രതീകമാണ്‌. അഗ്നിപരീക്ഷകളെ സഹനം കൊണ്ടും പ്രാര്‍ഥനകൊണ്ടും തരണം ചെയ്ത സമുദായത്തെ തളര്‍ത്താന്‍ ആര്‍ക്കുമാവില്ല. ദൈവത്തിണ്റ്റെ അനന്തപരിപാലനയുടെ പ്രകടമായ അടയാളമാണ്‌ ശതാബ്ദിയെത്തിയപ്പോള്‍ ക്നാനായ സമുദായത്തിനും കോട്ടയം അതിരൂപതയ്ക്കും ഇന്നു കാണുന്ന നേട്ടങ്ങള്‍. കോട്ടയം അതിരൂപതയെ നയിച്ച മാര്‍ മാത്യു മാക്കീല്‍, മാര്‍ തോമസ്‌ തറയില്‍, മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ കുര്യാക്കോസ്‌ കുന്നശേരി എന്നിവരുടെ ദിശാബോധമുള്ള നേതൃത്വത്തെ നന്ദിയോടെ സ്മരിക്കുന്നു.