Friday, April 8, 2011

മാര്‍ വിതയത്തിലിണ്റ്റെ ഭൌതികശരീരം ഒമ്പതിനു മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ഭൌതികശരീരം ഏറ്റുവാങ്ങാനും പ്രാര്‍ഥനാശുശ്രൂഷയ്ക്കുമായി സഭാ ആസ്ഥാനമായ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാവുന്നു. അങ്കമാലി സെണ്റ്റ്‌ ജോര്‍ജ്‌ ബസിലിക്കയില്‍നിന്നു ഭൌതികശരീരം ശനിയാഴ്ച രാവിലെ പത്തിനാണു മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ എത്തിക്കുന്നത്‌. കൂരിയ പ്രതിനിധികളും വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും ചേര്‍ന്നു ഭൌതികശരീരം ഏറ്റുവാങ്ങും. ചാപ്പലില്‍ അള്‍ത്താരയ്ക്കു സമീപം ഒരുക്കുന്ന പീഠത്തില്‍ ഭൌതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. 10.30 നു സഭാധ്യക്ഷന്‍മാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തും. ഈ സമയത്തു പൊതുദര്‍ശനത്തിനു നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക്‌ ഒന്നിനു എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയിലേക്കു ഭൌതികശരീരം കൊണ്ടുപോകും. 2.30 മുതല്‍ സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു സൌകര്യമുണ്ടാകും. വത്തിക്കാന്‍ പ്രതിനിധികള്‍, ഇന്ത്യയിലേയും വിദേശത്തേയും വിവിധ രൂപതകളിലെ മെത്രാന്‍മാര്‍, പ്രതിനിധി സംഘങ്ങള്‍, സിബിസിഐ പ്രതിനിധികള്‍, വിവിധ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍നിന്നുമുള്ള സീറോ മലബാര്‍ സഭയുടെ വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സഭാ ആസ്ഥാനത്ത്‌ എത്തും. സഭാ ചാന്‍സലര്‍ റവ.ഡോ.ആണ്റ്റണി കൊള്ളന്നൂറ്‍, പ്രൊക്യുറേറ്റര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെണ്റ്റര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ്‌ ചെറിയമ്പനാട്‌, ഫാ.അനീഷ്‌ ഈറ്റയ്ക്കക്കുന്നേല്‍, സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, സഭയിലെ വിവിധ കമ്മീഷന്‍ പ്രതിനിധികള്‍, വിവിധ രൂപതകളിലെ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാര്‍, വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ മൌണ്ട്‌ സെണ്റ്റ്‌ തോമസിലെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കും. മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ബസുകളിലും മിനിബസുകളിലും എത്തുന്നവര്‍ പ്രധാന കവാടത്തി നു സമീപം ആളുകളെ ഇറക്കി വാഹനം സിഎംഐ ജനറാള്‍ ഹൌസ്‌ കോമ്പൌണ്ടില്‍ പാര്‍ക്കു ചെയ്യണം. മെത്രാന്‍മാരുടെയും മാധ്യമങ്ങളുടെയും വാഹനങ്ങള്‍ക്കു കോമ്പൌണ്ടിനകത്തു പ്രത്യേക പാര്‍ക്കിംഗ്‌ ക്രമീകരണമുണ്ട്‌. വൈദികരും സന്യാസിനികളും അല്‍മായരും എത്തുന്ന കാറുകള്‍ക്കു മ്യൂസിയം ഗ്രൌണ്ടിലാണു പാര്‍ക്കിംഗ്‌ സൌകര്യം. ചാപ്പലിനുള്ളിലെ പ്രാര്‍ഥനാശുശ്രൂഷകള്‍ പുറത്തു സ്ക്രീനിലും കാണാനാകും.