Monday, April 11, 2011

തികഞ്ഞ സമര്‍പ്പണത്തോടെ കര്‍ദിനാള്‍ രാജ്യത്തെ സേവിച്ചു: സോണിയാ ഗാന്ധി

അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടും തികഞ്ഞ സമര്‍പ്പണത്തോടും രാജ്യത്തെയും കേരളത്തെയും സേവിച്ച വ്യക്തിത്വമായിരുന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലെന്നു കോണ്‍ഗ്രസ്‌ പ്രസിഡണ്റ്റ്‌ സോണിയാ ഗാന്ധി. അദ്ദേഹത്തിണ്റ്റെ ദേഹവിയോഗത്തില്‍ സീറോ മലബാര്‍ സഭാംഗങ്ങള്‍ മാത്രമല്ല സമൂഹം ഒന്നായി തന്നെ ദുഃഖിക്കുകയാണ്‌. ആ ദുഃഖത്തില്‍ താനും പങ്കു ചേരുന്നു. എല്ലാ വിശ്വാസധാരകളിലും മതസമൂഹത്തിലും പെട്ട ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ക്ഷേമത്തിനായി കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ യത്നിച്ചു. മനുഷ്യത്തവും കരുണയും നിറഞ്ഞ ആ വ്യക്തിത്വം എവിടെയൊക്കെ വേദനകളും യാതനകളും നിറഞ്ഞവരെ കണ്ടോ അവര്‍ക്കായി ആവുന്നതൊക്കെ ചെയ്തു. മികച്ച ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ചെയ്ത എല്ലാ കാര്യങ്ങളിലും ആ അനുഭവജ്ഞാനവും വിജ്ഞാനവും തെളിഞ്ഞുകാണാമായിരുന്നു- കര്‍ദിനാളിണ്റ്റെ കബറടക്ക ശുശ്രൂഷയോട്‌ അനുബന്ധിച്ച്‌ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ വായിച്ച സോണിയാ ഗാന്ധിയുടെ സന്ദേശത്തില്‍ പറഞ്ഞു. എഐസിസി അംഗം എ.സി. ജോസാണ്‌ സോണിയാ ഗാന്ധിയുടെ സന്ദേശം വായിച്ചത്‌. ഇത്‌ തിരിച്ചറിഞ്ഞുകൊണ്ടാണു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളാക്കിയത്‌. അദ്ദേഹം നിത്യനിദ്രയിലേക്കു പ്രവേശിക്കുന്ന ഈ ഘട്ടത്തില്‍ അദ്ദേഹത്തിണ്റ്റെ ആത്മാവിനായി പ്രാര്‍ഥിക്കുന്നു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മഹത്തായ തത്വങ്ങളില്‍ നിന്നും നമുക്ക്‌ പ്രചോദനം ഉള്‍ക്കൊള്ളുകയും മാര്‍ഗദര്‍ശനം നേടുകയും ചെയ്യാം. ഇന്ത്യയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അദ്ദേഹത്തെ എന്നും അദരവോടെ ഓര്‍മിക്കുമെന്നും കര്‍ദിനാളിണ്റ്റെ കബറടക്ക ശുശ്രൂഷയോട്‌ അനുബന്ധിച്ച്‌ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ വായിച്ച സോണിയാ ഗാന്ധിയുടെ സന്ദേശത്തില്‍ പറഞ്ഞു. എഐസിസി അംഗം എ.സി. ജോസാണ്‌ സോണിയാ ഗാന്ധിയുടെ സന്ദേശം വായിച്ചത്‌.