Thursday, September 29, 2011

കെസിബിസി ശുചിത്വ ഞായർ ആചരണം ഒക്ടോബർ രണ്ടിന്‌

കേരളത്തിൽ വ്യാധികൾ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന ശുചീകരണപ്രവർത്തനങ്ങളോടു സഹകരിച്ച്‌ പരിസരങ്ങൾ വൃത്തിയാക്കാനും മാലിന്യങ്ങൾ സംസ്കരിക്കാനും എല്ലാവരും തയാറാകണമെന്നു കേരള കത്തോലിക്ക മെത്രാൻ സമിതി അഭ്യർഥിച്ചു. സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര സഭകളിലെ എല്ലാ ദേവാലയങ്ങളിലും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ശുചിത്വ ഞായറായി ആചരിക്കും. കെസിബിസിയുടെ കീഴിൽ വരുന്ന സ്കൂളുകൾ, പ്രഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, കോളജുകൾ, സാങ്കേതിക പരിശീലനകേന്ദ്രങ്ങൾ, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പരിസരശുചീകരണവും മാലിന്യസംസ്കരണവും നടക്കും. ഇടവകകളിലെ സൺഡേ സ്കൂളുകളുടെ നേതൃത്വത്തിൽ പരിസര ശുചീകരണപ്രവർത്തനങ്ങളും ബോധവത്കരണവും നടത്തും. കേരളത്തിലെ 24 അൽമായ സംഘടനകളുടെ നേതൃത്വത്തിൽ പരിസരശുചീകരണത്തക്കുറിച്ചു ബോധവത്കരണ പരിപാടികൾ നടത്തും. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതു തടയാനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കാനും കെസിബിസി നിർദേശം നൽകി. ഭൂമി ദൈവത്തിന്റെ സൃഷ്ടിയായതുകൊണ്ടും പ്രപഞ്ചം മുഴുവൻ ഈശ്വരസാന്നിധ്യം നിറഞ്ഞുനിൽക്കുന്നതുകൊണ്ടും പരിസരശുചിത്വവും മാലിന്യസംസ്കരണവും ഈശ്വരവിശ്വാസത്തിന്റെ ഭാഗമായി കണ്ട്‌ ഏവരും പ്രവർത്തിക്കണമെന്നു കെസിബിസി പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ ഡോ. ഫ്രാൻസിസ്‌ കല്ലാര്റക്കൽ, സെക്രട്ടറി ജനറൽ ആർച്ച്‌ ബിഷപ്‌ തോമസ്‌ മാർ കൂറിലോസ്‌ എന്നിവർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു.

Tuesday, September 27, 2011

സഭാസ്ഥാപനങ്ങൾ വാണിജ്യവത്കരിക്കപ്പെടരുത്‌: മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

ആഗോളവത്കരണത്തിന്റെ ആധുനിക കാലഘട്ടത്തിൽ പ്രേഷിതദൗത്യം മറന്ന്‌ സഭാസ്ഥാപനങ്ങൾ വാണിജ്യവത്കരിക്കപ്പെടരുതെന്ന്‌ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു. സീറോ മലബാർസഭ പ്രേഷിത വർഷാചരണത്തിന്റെ രൂപതാതല പ്രവർത്തന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ബിഷപ്‌. സഭാസ്ഥാപനങ്ങൾ വാണിജ്യവത്കരിക്കപ്പെടാൻ സാധ്യതയേറെയാണ്‌. വാണിജ്യവത്കരിക്കപ്പെട്ട സ്ഥാപനങ്ങൾ ആധ്യാത്മികവത്കരിക്കാൻ ഏറെ ശ്രമകരവുമാണ്‌. പ്രേഷിത പ്രവർത്തനം വ്യക്തിപരമായ പ്രവൃത്തിയല്ല. ഇത്‌ സഭാത്മകവും സുവിശേഷാത്മകവും ദൈവശാസ്ത്ര പരവുമാണ്‌. പ്രേഷിത പ്രവർത്തനത്തിന്റെ കാതൽ വചനമായ മിശിഹായെ സ്വീകരിക്കുകയാണ്‌. ഇതിന്റെ ലക്ഷ്യം ജാതീയമോ ഭാഷാപരമോ ആയ സംഘാത്മകതയല്ല, മറിച്ച്‌ ശ്ലൈഹികവും സാവത്രി കവുമായ മാനങ്ങളാണുള്ളത്‌. അന്ധനു കാഴ്ചയും ബധിരനു കേൾവിയും അടിച്ചമർത്തപ്പെട്ടവനു സ്വാതന്ത്യവുമാണ്‌ സുവിശേഷം: മാർ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു.

കൃഷ്ണയ്യർ കമ്മീഷൻ റിപ്പോർട്ട്‌ മൗലികാവകാശത്തെ വെല്ലുവിളിക്കുന്നത്‌: മാർ ജോസഫ്‌ പെരുന്തോട്ടം

മനുഷ്യജീവനു ഭീഷണിയുയർത്തുന്ന നിയമനിർമാണങ്ങൾ മനുഷ്യന്റെ മൗലികാവകാശത്തെയും അടിസ്ഥാന ധാർമിക നിയമത്തെയും വെല്ലുവിളിക്കുന്നതാണെന്നു ചങ്ങനാശേരി ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. സന്താനനിയന്ത്രണത്തെക്കുറിച്ചു ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും വിശുദ്ധിക്കു നിരക്കാത്ത ഈ നിർദേശങ്ങൾ മനുഷ്യന്റെ ദൈവദത്തമായ അവകാശത്തിന്റെമേലുള്ള കടന്നാക്രമണമാണ്‌. സന്താനങ്ങൾ എത്ര വേണമെന്നു നിശ്ചയിക്കാനുള്ള അവകാശം മാതാപിതാക്കൾക്കുള്ളതാണ്‌. ദൈവിക നിയമങ്ങൾക്കും ധാർമിക മനഃസാക്ഷിക്കും വിധേയമായി മാതാപിതാക്കൾ അതു നിർവഹിക്കണം: മാർ പെരുന്തോട്ടം പറഞ്ഞു. അതുപോലെ ഗർഭഛിദ്രത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിർദേശം മനുഷ്യജീവനെ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നവയാണ്‌; കൊലപാതകത്തെ പ്രത്യക്ഷമായിത്തന്നെ പ്രോത്സാഹിപ്പിക്കുന്നതാണ്‌. ശരിയായ ധർമചിന്ത മരവിച്ചവർക്കു മാത്രമേ ഇപ്രകാരമുള്ള നിർദേശങ്ങൾ വയ്ക്കാനാവൂ. ധാർമികതയുടെ അടിസ്ഥാനം ദൈവവിശ്വാസമാണ്‌. കേവലം മാനുഷിക യുക്തിക്കുപോലും നിരക്കാത്തതാണു ജനസംഖ്യ നിയന്ത്രിക്കാൻ കൊല നടത്തുക എന്നത്‌. ഇത്തരം അപരിഷ്കൃതവും മനുഷ്യത്വരഹിതവുമായ നിർദേശങ്ങൾ അർഹിക്കുന്നവിധം തള്ളിക്കളയുവാനുള്ള പക്വതയും വിവേചനാശക്തിയും സർക്കാരിനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്ന്‌ ആർച്ച്ബിഷപ്‌ പറഞ്ഞു. ജനക്ഷേമത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ മനുഷ്യജീവനു ഭീഷണിയുയർത്തുന്നതും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ തകർക്കുന്നതുമായ നിയമനിർമാണങ്ങൾ നടത്തുകയില്ലെന്നു ജനങ്ങൾക്ക്‌ ഉറപ്പു ലഭിക്കുകയും വേണമെന്ന്‌ മാർ ജോസഫ്‌ പെരുന്തോട്ടം ആവശ്യപ്പെട്ടു.

കുട്ടികൾ മാതാപിതാക്കളുടെ അവകാശം: കെസിബിസി

കുട്ടികൾഎത്ര വേണമെന്നു തീരുമാനിക്കാനുള്ള അവകാശം പൂർണമായും മാതാപിതാക്കൾക്കുള്ളതാ ണെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി). ഭരണാധികാരികൾക്കോ രാഷ്ട്രത്തിനോ മാതാപിതാക്കളുടെ ഈ പരമാധികാരത്തിൽ കൈകടത്താൻ അവകാശമില്ല. രണ്ടു കുട്ടികളിൽക്കൂടുതൽ ഉണ്ടായാൽ മൂന്നാമത്തെ കുട്ടി മുതൽ ഓരോ കുട്ടിക്കും 10,000 രൂപ എന്ന നിരക്കിൽ പിഴ യോ മൂന്നു മാസം സാധാരണ തടവോ നൽകണമെന്ന ജസ്റ്റീസ്‌ വി. ആർ. കൃഷ്ണയ്യർ കമ്മീഷന്റെ നിർദേശം കിരാതവും മനുഷ്യാവകാശങ്ങളുടെ ലംഘനവും മാതാപിതാക്കളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും ഈശ്വരവിശ്വാസത്തിനും ധാർമികതയ്ക്കും എതിരുമാണ്‌. വിശ്വസിക്കുന്ന നന്മ പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയാണു ഭാരതത്തിന്റേത്‌. മക്കൾ കൂടുതൽ വേണമെന്നു പ്രചരിപ്പിക്കുന്ന സാമൂഹിക സംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കടുത്ത രീതിയിൽ ശാസിക്കാനുള്ള നിർദേശം ഭരണഘടനാലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണ്‌. വിവാഹമോചനങ്ങൾ സുഗമമാക്കാൻ കുടും ബകോടതികൾക്കു പുറത്തുസ്ഥിരം സംവിധാനം വേണമെന്ന കരടുബില്ലിലെ നിർദേശവും ഭാരത ത്തിന്റെ പവിത്രമായ സംസ്കാരത്തിനെതിരാണ്‌. വ്യക്തിബന്ധങ്ങൾക്കും കുടുംബങ്ങൾക്കും പാവ നമായ സ്ഥാനം നൽകുന്ന സാമൂഹിക സംസ്കാരമാണു നമുക്കുള്ളത്‌. കുടുംബ ബന്ധങ്ങൾ ശക്തമാക്കി കെട്ടുറപ്പുള്ള സമൂഹവും രാഷ്ട്രവും നിർമിക്കാനാണു ജനക്ഷേമം ലക്ഷ്യം വയ്ക്കുന്ന ജനാധിപത്യ സർക്കാരുകൾ പരിശ്രമിക്കേണ്ടത്‌. പ്രശ്നങ്ങളുള്ള കുടുംബങ്ങളെ എളുപ്പത്തിൽ ശിഥിലമാക്കി കുട്ടികളെ അനാഥരാക്കുന്ന അവസ്ഥയിലേക്കു തള്ളിവിടുകയല്ല ക്ഷേമരാഷ്ട്രം ചെയ്യേണ്ടത്‌. കുട്ടികൾ കുറയുകയും വൃദ്ധർ വർധിക്കുകയും ചെയ്യുന്ന അവസ്ഥയാണു കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നത്‌. 1998 മുതൽ 2008 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത്‌ 55,770 കുട്ടികളുടെ കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌. കുട്ടികളിലാണു രാഷ്ട്രത്തിന്റെ ഭാവി നിലനിൽക്കുന്നത്‌. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളാണു പൊതുവേ ഭദ്രതയുള്ളതെന്നു സാമൂഹികമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഇന്നു കുടുംബങ്ങൾ പൊതുവേ ഗർഭവിരോധ മനോഭാവമുൾക്കൊള്ളുന്നുണ്ട്‌. കൂടുതൽ മക്കളുള്ള കടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു രാഷ്ട്രത്തിന്റെ നല്ല ഭാവി ആഗ്രഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത്‌. വനിതാ-ശിശു ക്ഷേമ നിയമസംഹിതയുടെ കരടു ബിൽ ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥകളുണ്ട്‌. ഇതു മനുഷ്യമഹ ത്ത്വത്തെയും ജീവന്റെ മൂല്യത്തെ യും നിഷധിക്കുന്നതാണെന്നും കെസിബിസി. പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ ഡോ. ഫ്രാൻസിസ്‌ കല്ലാര്റയ്ക്കൽ, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ്‌ തോമസ്‌ മാർ കൂറിലോസ്‌ എന്നിവർ സംയുക്തപ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Monday, September 26, 2011

നിയമനിർമാണം മനുഷ്യമഹത്വത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്നതാവണം: മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

രാഷ്ട്രവും നിയമങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിലേക്കു കടന്നുകയറരുതെന്നും മനുഷ്യമഹത്വത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുകയാണ്‌ നിയമനിർമാണങ്ങളിലൂടെ വേണ്ടതെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌. എകെസിസി പാലാ രൂപത പ്രവർത്തനോദ്ഘാടനം മുണ്ടാങ്കൽ പാരിഷ്ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റീസ്‌ കൃഷ്ണയ്യർ കമ്മീഷൻ വിമൻസ്‌ കോഡ്‌ ശിപാർശകളെക്കുറിച്ചു പരാമർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാര ബോധമുള്ളവർക്കു മുന്നോട്ടു വയ്ക്കാൻ സാധിക്കാത്ത നിർദേശങ്ങളാണു ശിപാർശയിലുള്ളത്‌. മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയും നന്മയ്ക്കുവേണ്ടി ശബ്ദിക്കുകയും ചെയ്യുന്നതുകൊണ്ടാണ്‌ ക്രൈസ്തവസഭ പലപ്പോഴും സമൂഹത്തിൽ ഒറ്റപ്പെടുന്നത്‌. ഇങ്ങനെ ഒറ്റപ്പെടുമ്പോഴും സഭ അതിന്റെ മൂല്യങ്ങൾക്കുവേണ്ടി ശക്തമായി നിലകൊള്ളണം. ദൈവത്തെ വധിക്കുന്ന സീസർമാരുടെയും മനുഷ്യക്കുരുതി നടത്തുന്ന ഹിറ്റ്ലർമാരുടെയും തലമുറ ഇന്നു സമൂഹത്തിൽ സജീവമാണ്‌. മൂല്യബോധമുള്ളവർ മനുഷ്യത്വത്തിന്റെ മുന്നണിപ്പോരാളികളാണമെന്നും മനുഷ്യന്റെ സമഗ്രമായ വിമോചനത്തിനുവേണ്ടി പ്രവർത്തിക്കാൻ എകെസിസിക്കു കടമയുണ്ടെന്നും ബിഷപ്‌ പറഞ്ഞു.

ജസ്റ്റീസ്‌ കൃഷ്ണയ്യർ കമ്മീഷൻ റിപ്പോർട്ട്‌ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും അവകാശങ്ങൾക്കുംവേണ്ടിയുള്ള ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ കമ്മീഷൻ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലെ പല നിർദേശങ്ങളും അസ്വീകാര്യമാണെന്നും ഇന്ത്യൻ ഭരണഘടന വ്യക്തികൾക്കു നൽകിയിട്ടുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കെആർഎൽസിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി. കുട്ടികൾ എത്രവേണമെന്നു തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കളുടേതാണ്‌. രണ്ടുകുട്ടികളിൽ കൂടുതൽ ഉള്ളവരിൽനിന്നു പിഴ ഈടാക്കണമെന്നു പറയുന്നതു ന്യായീകരണമില്ലാത്തതാണ്‌. അധികം കുട്ടികളുള്ളവർക്കു സർക്കാർ സഹായങ്ങളും ആനുകൂല്യങ്ങളും നൽകരുതെന്ന നിർദേശം ജനാധിപത്യ വ്യവസ്ഥയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്‌. കൂടുതൽ മക്കൾ ഉണ്ടാകുന്നതുകൊണ്ട്‌ നിയമനടപടികൾ അനുഭവിക്കേണ്ടിവരുന്ന സാഹചര്യം കാടത്തവും അപലപനീയവുമാണ്‌. ജനസംഖ്യാ നിയന്ത്രണത്തിനെതിരേ പ്രചാരണം നടത്തുന്ന മത, സാമൂഹ്യ, രാഷ്ട്രീയ, അക്കാദമിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കടുത്ത ശാസനം നൽകണമെന്നത്‌ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയ്ക്കു നിരക്കുന്നതല്ല. ജനപ്പെരുപ്പ നിയന്ത്രണനയം നടപ്പിലാക്കുന്നതിനു രൂപീകരിക്കുന്ന കമ്മീഷനിൽ ഒരു സംഘടനയുടെയും ഭാരവാഹികൾ അംഗങ്ങളാകരുതെന്ന നിർദേശം നിഗൂഢലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്‌. സുരക്ഷിതമായ ഗർഭഛിദ്രസംവിധാനം സൗജന്യമായി ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഏർപ്പെടുത്തണമെന്ന വിവാദവ്യവസ്ഥയും സുരക്ഷിതമായ ഗർഭനിരോധന ഉപാധികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയും സമൂഹത്തിൽ മൂല്യങ്ങളുടെ അപചയത്തിനും ശിഥിലീകരണത്തിനും കാരണമാകുമെന്നും ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി ചൂണ്ടിക്കാട്ടി.

മൗലിക അവകാശങ്ങൾക്കു ചങ്ങലയിടരുത്‌: മാർ പോളി കണ്ണൂക്കാടൻ

ജസ്റ്റിസ്‌ കൃഷ്ണയ്യർ മുഖ്യമന്ത്രിക്കു നൽകിയ കേരള വനിത കോഡ്‌ കരട്‌ ബില്ലിന്റെ റിപ്പോർട്ട്‌ മനുഷ്യമഹത്വത്തിനും മനുഷ്യജീവനും വിലകൽപിക്കാത്ത സാമൂഹ്യ തിന്മയാണെന്ന്‌ ഇരിങ്ങാലക്കുട ബിഷപ്‌ മാർ പോളി കണ്ണൂക്കാടൻ. അധാർമികമായ ഈ ബിൽ സമൂഹത്തെ തെറ്റായ ദിശയിലേക്കു നയിക്കുന്നതും ധാർമിക അധഃപതനം ഉളവാക്കുന്നതുമാണ്‌. മനുഷ്യന്റെ അന്തസ്‌ ഉയർത്തിപ്പിടിക്കുന്ന, ഭാരതത്തിന്റെ ഭരണഘടനയ്ക്കു വിരുദ്ധമായ ഇത്തരം റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളയണമെന്ന്‌ അദ്ദേഹം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. കുട്ടികൾ രാജ്യത്തിന്റെ സമ്പത്താണ്‌. അത്‌ തീരുമാനിക്കേണ്ടത്‌ മാതാപിതാക്കളാണ്‌. അത്‌ പൗരന്റെ അവകാശമാണ്‌. അതിൽ കൈകടത്തുന്നത്‌ നന്ദ്യവും ഹീനവുമാണ്‌- ബിഷപ്‌ കൂട്ടിച്ചേർത്തു. .

കൃഷ്ണയ്യരുടെ ബില്ലിനെതിരേ കെസിബിസി പ്രോ ലൈഫ്‌ സമിതി പ്രക്ഷോഭത്തിലേക്ക്‌

ജസ്റ്റീസ്‌ വി.ആർ.കൃഷ്ണയ്യർ സംസ്ഥാന സർക്കാരിനു സമർപ്പിച്ച വിമൻസ്‌ കോഡ്‌ ബില്ലിലെ കരടു നിർദേശങ്ങൾ മൈനസ്‌ ഗ്രോത്ത്‌ റേറ്റ്‌ കാണിക്കുന്ന കേരളത്തിന്‌ സ്വീകരിക്കാവുന്നതല്ലെന്ന്‌ കെസിബിസി ഓൾ കേരള പ്രോ ലൈഫ്‌ സമിതി അഭിപ്രായപ്പെട്ടു. 1.7 ജനനനിരക്ക്‌ രേഖപ്പെടുത്തിയിരുന്ന കേരളത്തിൽ കഴിഞ്ഞ സെൻസസിലെ കണക്കുകൾ കാണിക്കുന്നത്‌ 1.5-ൽ താഴെയായി കുറഞ്ഞെന്നാണ്‌. ഇങ്ങനെ പോയാൽ അടുത്ത തലമുറയിൽ കേരളം വൃദ്ധരുടെ സംസ്ഥാനമായി മാറും. യു.എൻ കണക്കനുസരിച്ച്‌ 2.2 ജനനനിരക്ക്‌ ഉണെ്ടങ്കിലേ ജനസംഖ്യ സന്തുലിതമാകൂ. 15 ശതമാനം പുരുഷന്മാർക്കും 12 ശതമാനം സ്ത്രീകൾക്കും വന്ധ്യതയുള്ളതുകൊണ്ട്‌ ഈ കണക്കുപ്രകാരം ജനസംഖ്യ സന്തുലിതമാകണമെങ്കിൽ കുഞ്ഞുങ്ങൾ ജനിക്കുന്ന കുടുംബങ്ങളിൽ നാലു കുഞ്ഞുങ്ങളെങ്കിലും ജനിക്കണം. ഇത്തരം യാഥാർഥ്യങ്ങൾക്കിടയിൽ രണ്ടിലധികം കുഞ്ഞുങ്ങൾ ജനിച്ചാൽ പതിനായിരം രൂപ പിഴയും ജയിൽശിക്ഷയുമെന്ന ബില്ലിലെ നിർദേശങ്ങൾ കേരളത്തെ ഇല്ലാതാക്കും. കൃഷ്ണയ്യരുടെ നിർദേശങ്ങൾക്കു പിന്നിൽ ഭാരത സാക്ഷരതയുടെ മുൻപന്തിയിൽ നിൽക്കുന്ന കേരള സംസ്ഥാനത്തെ ഇല്ലാതാക്കാനുള്ള വിദേശ ശക്തികളുടെ ശ്രമം ഉണേ്ടായെന്ന്‌ അന്വേഷിക്കാൻ സർക്കാർ തയാറാകണമെന്ന്‌ പ്രോ ലൈഫ്‌ സമിതി ആവശ്യപ്പെട്ടു. കുഞ്ഞുങ്ങൾ എത്ര വേണമെന്ന്‌ തീരുമാനിക്കാനുള്ള ദമ്പതികളുടെ അവകാശത്തിൽ കൈകടത്താനുള്ള ബില്ലിലെ നിർദേശങ്ങൾ മനുഷ്യാവകാശ ലംഘനവും വിശ്വാസങ്ങൾക്കും ജീവന്റെ മൂല്യങ്ങൾക്കും നേരേയുള്ള വെല്ലുവിളിയും മനുഷ്യത്വത്തെ യും മാതൃത്വത്തെയും അപമാനിക്കുന്നതും ജീവൻ നൽകുന്നതായ ദൈവത്തിനെതിരായ നിരീശ്വര ചിന്തയിൽനിന്നും ഉടലെടുക്കുന്നതുമാണ്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ഫാമിലി വെൽ ബീയിംഗ്‌ ബിൽ എന്നപേരിൽ ഇതേ നിർദേശങ്ങൾ വി.ആർ.കൃഷ്ണയ്യർ കൊണ്ടുവന്നപ്പോൾ പ്രോ ലൈഫ്‌ പ്രസ്ഥാനവും മനുഷ്യജീവ മഹത്ത്വം ഉയർത്തിപ്പിടിക്കുന്ന മറ്റു സംഘടനകളും പ്രക്ഷോഭത്തിലൂടെ അത്‌ ഇല്ലായ്മ ചെയ്തതാണ്‌. ഈ അധാർമിക ബില്ലുകൾക്കെതിരേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്‌ കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ്‌ സമിതിയുടെയും ചെയർമാനായ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നേതൃത്വത്തിൽ നിവേദനം നൽകുമെന്നും ഒക്ടോബർ ഒന്നിന്‌ സെക്രട്ടേറിയറ്റിലേക്ക്‌ രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളുടെ പ്രതിഷേധറാലി നടത്തുമെന്നും പ്രോ ലൈഫ്‌ സംസ്ഥാന സമിതി പ്രസിഡന്റ്‌ റവ.ഡോ.ജോസ്‌ കോട്ടയിൽ, ജനറൽ സെക്രട്ടറി ജോർജ്ജ്‌ എഫ്‌.സേവ്യർ, പിആർഒ സാബു ജോസ്‌, വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ പള്ളിവാതുക്കൽ, സെക്രട്ടറിമാരായ യുഗേഷ്‌ തോമസ്‌ പുളിക്കൻ, ജോളി ജോസഫ്‌, സെലസ്റ്റിൻ ജോൺ, സജു ഇടനാട്ടുകിഴക്കതിൽ, ട്രഷറർ അഡ്വ.ജോസി സേവ്യർ, വിജിലൻസ്‌ സെൽ കോ-ഓർഡിനേറ്റർ അഡ്വ.തോമസ്‌ തണ്ണിപ്പാറ, ആനിമേറ്റർ ഏബ്രഹാം പുത്തൻകുളം എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Saturday, September 24, 2011

മാർട്ടിൻ ലൂഥറിന്റെ നാട്ടിൽ സഭൈക്യ സന്ദേശവുമായി മാർപാപ്പയെത്തി

പ്രൊട്ടസ്റ്റന്റ്‌ വിപ്ലവത്തിനു നേതൃത്വം നൽകിയ മാർട്ടിൻ ലൂഥറിന്റെ നാട്ടിൽ സഭൈക്യത്തിന്റെ സന്ദേശവുമായി ബനഡിക്ട്‌ പതിനാറാമൻ മാർപാപ്പയെത്തി. എർഫർട്ടിലെ സെന്റ്‌ അഗസ്റ്റിൻ പ്രൊട്ടസ്റ്റന്റ്‌ മോണസ്ട്രിയിൽ നടന്ന എക്യുമെനിക്കൽ പ്രാർഥനാസമ്മേളനത്തിൽ പങ്കെടുത്ത മാർപാപ്പ പിന്നീടു വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തീർഥാടനകേന്ദ്രമായ എട്സെൽബാച്ചിൽ നടന്ന ജാഗരണപ്രാർഥനയിലും പങ്കെടുത്തു. അഗസ്റ്റീനിയൻ മോണസ്ട്രിയിൽ നടന്ന എക്യുമെനിക്കൽ പ്രാർഥനച്ചടങ്ങിൽ വിവിധ സഭാവിഭാഗങ്ങളിൽപ്പെട്ട 300 പേർ പങ്കെടുത്തു. സഭകൾ തമ്മിലുള്ള ഐക്യം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും ക്രൈസ്തവവിശ്വാസം പ്രവൃത്തികളിലൂടെ മറ്റുള്ളവർക്ക്‌ അനുഭവവേദ്യമാക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. പരസ്പരം സ്നേഹിക്കുക എന്ന യേശുവിന്റെ വചനം കൂടുതൽ അന്വർഥമാക്കണം. ദൈവവിശ്വാസം ഉള്ളിൽനിന്നുള്ളതാകണം. സ്വയംനിർമിത വിശ്വാസം വിലകെട്ടതാണ്‌. ബൗദ്ധികമായി ലഭിക്കുന്നതല്ല ദൈവവിശ്വാസം. നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമാണ്‌ ദൈവവിശ്വാസം - മാർപാപ്പ ഉദ്ബോധിപ്പിച്ചു. മതനിഷേധ ചിന്താഗതിയും ക്രിസ്ത്യൻ മതതീവ്രവാദവും ഒരുപോലെ സഭൈക്യത്തിനു വെല്ലുവിളി സൃഷ്ടിക്കുന്നതായും മാർപാപ്പ കൂട്ടിച്ചേർത്തു. വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിനായി മാർപാപ്പ പ്രാർഥനയും നടത്തി. പ്രാർഥനച്ചടങ്ങിൽ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ്‌ വിശ്വാസികൾ സംയുക്തമായാണു ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകിയത്‌. മാർപാപ്പയുടെ സന്ദർശനം ജർമനിയിലെ സഭൈക്യത്തിനു ശക്തിപകരുമെന്നാണു സന്ദർശനത്തേക്കുറിച്ചു പ്രൊട്ടസ്റ്റന്റ്‌, ലൂഥറൻ നേതാക്കൾ പ്രതികരിച്ചത്‌. എർഫർട്ടിലെ പ്രൊട്ടസ്റ്റന്റ്‌ കത്തീഡ്രലിലാണു മുസ്ലിം നേതാക്കളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്‌. ക്രൈസ്തവർക്കും ഇസ്ലാംമതസ്ഥർക്കുമിടയിൽ പരസ്പര ബഹുമാനം ഉണ്ടാകണമെന്നു കൂടിക്കാഴ്ചയിൽ മാർപാപ്പ ആഹ്വാനം ചെയ്തു. പരസ്പര ബഹുമാനത്തിലും സംഭാഷണത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ്‌ ഇരു മതങ്ങൾക്കുമിടയിൽ ഉണ്ടാകേണ്ടത്‌. ഇരു മതവിശ്വാസികളും യോജിച്ചു നീങ്ങിയാൽ കൂടുതൽ മെച്ചപ്പെട്ട ലോകത്തെ വാർത്തെടുക്കാനാവും. യോജിച്ചു പ്രവർത്തിക്കാവുന്ന നിരവധി മേഖലകൾ ഇരു മതസ്ഥർക്കുമുണ്ട്‌. ഇതു യാഥാർഥ്യമായാൽ സമൂഹത്തിന്‌ ഉത്തമ മാതൃകയാകും -മാർപാപ്പ പറഞ്ഞു. വ്യാഴാഴ്ച ബർലിനിൽ യഹൂദ നേതാക്കളുമായി മാർപാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.

Thursday, September 22, 2011

യുവജനങ്ങളിൽ വിജ്ഞാനവും വിശുദ്ധിയും വളരണം: ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ

യുവജനങ്ങളിൽ വിജ്ഞാനവും വിശുദ്ധിയും വളരണമെന്ന്‌ പുനലൂർ ബിഷപ്‌ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ.പുനലൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും വൈഎംസിഎയുടെയും ആഭിമുഖ്യത്തിൽ പുനലൂർ പിഎസ്‌എസ്‌എസ്‌ ഓഡിറ്റോറിയത്തിൽ കൂടിയ യുവജന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.

അൽമായർ ലോകത്തെ അൾത്താരയുമായി അടുപ്പിക്കേണ്ടവർ : മാർ ജോസഫ്‌ പെരുന്തോട്ടം

ലോകത്തെ അൾത്താരയുമായി അടുപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരാണ്‌ അൽമായരെന്ന്‌ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. കോട്ടയം ഫെറോനാ പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തിൽ ലൂർദിൽ നടന്ന അൽമായാ നേതൃസംഗമത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച്‌ ബിഷപ്‌. മദ്യം ഉൾപ്പെടെയുള്ള വിപത്തുകളെ ഉൻമൂലനം ചെയ്യുവാൻ അൽമായ വർഷത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണം. പ്രാർഥനയാണ്‌ ഈ ശ്രമങ്ങൾക്ക്‌ കരുത്തു പകരേണ്ടത്‌. വൈദികരും സന്യസ്ഥരുമെല്ലാം അൽമായ സമൂഹത്തിന്റെ സംഭാവനകളാണ്‌. അതിരൂപതാ ശതോത്തര രജത ജൂബിലിയോട്‌ അനുബന്ധിച്ച്‌ നടപ്പാക്കുന്ന കർമ പദ്ധതികളിൽ അൽമായരുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്നും ആർച്ച്‌ ബിഷപ്‌ ആഹ്വാനം ചെയ്തു

നവസുവിശേഷവത്കരണത്തിലേക്കു പ്രവേശിക്കുക: മാർ ജോർജ്ജ്‌ ആലഞ്ചേരി

നവസുവിശേഷവത്കരണത്തിലേക്കു പ്രാദേശിക സഭകളും സഭാ കൂട്ടായ്മകളും പ്രവേശിക്കേണ്ടിയിരിക്കുന്നുവെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി സീറോ മലങ്കര സഭയുടെ പ്രഥമ സഭാ അസംബ്ലിയുടെ ഉദ്ഘാടന ചടങ്ങിൽ അനുമോദന പ്രസംഗം നടത്തുകയായിരുന്നു മാർ ജോർജ്ജ്‌ ആലഞ്ചേരി. നമ്മുടെ പ്രവൃത്തികളിലൂടെയായിരിക്കണം ലോകം മുഴുവൻ മാനസാന്തരപ്പെട്ടു വരേണ്ടത്‌. ലോകത്തിൽ ദൈവത്തിന്റെ സാന്നിധ്യം മനസിലാക്കിക്കൊടുക്കാൻ പ്രാദേശികസഭകളുടെയും സഭാ കൂട്ടായ്മകളുടെയും പ്രവർത്തനത്തിലൂടെ സാധിക്കണം. മലങ്കര സഭ സാർവത്രിക സഭയിലെ മറ്റ്‌ ഏത്‌ സഭയോടുമൊപ്പം വളർന്നു കഴിഞ്ഞതായും മാർ ജോർജ്ജ്‌ ആലഞ്ചേരി ചൂണ്ടിക്കാട്ടി. സാർവത്രിക സഭയെ വളർത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കണം സുവിശേഷവത്കരണ പരിപാടികൾക്കു രൂപം നൽകേണ്ടതെന്ന്‌ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്‌ ബിഷപ്‌ ഡോ. എം. സൂസപാക്യം അഭിപ്രായപ്പെട്ടു. സഭകൾ പരസ്പരം സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും മുന്നോട്ടുപോകുകയാണു വേണ്ടത്‌. കടലുകൾ കടന്നുവന്ന തോമാശ്ലീഹായുടെയും കടലോരത്തെ ജനങ്ങളുടെ മനസറിഞ്ഞ ഫാൻസിസ്‌ സേവ്യറിന്റെയും പിൻഗാമികളായ നമ്മൾ ഇന്നും സുവിശേഷ പ്രഘോഷണം ഐക്യത്തോടെ തുടരുകയാണെന്നു സഭാ അസംബ്ലി ഉദ്ഘാടനം ചെയ്ത സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്‌ ബിഷപ്‌ മാർ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. തിരുവല്ല ആർച്ച്‌ ബിഷപ്്‌ തോമസ്‌ മാർ കൂറിലോസ്‌ സ്വാഗതവും ഡോ. ജയിംസ്‌ പാലമുറ്റം നന്ദിയും പറഞ്ഞു.

ലോഗോസ്‌ ക്വിസിനു പുതിയ ലോഗോ

പൂവിളിയുടെ നാട്ടിൽ ദൈവത്തിന്റെ ആർദ്രനിമന്ത്രണങ്ങൾക്കു കണ്ണും കാതും ഹൃത്തും അർപ്പിക്കാൻ മലയാളിക്കു കഴിയുന്നു .... ലോഗോസ്‌ എന്ന ഓമനപ്പേരുള്ള ബൈബിൾ മഹായജ്ഞംതന്നെ തെളിവ്‌. ലോഗോസിന്റെ പുതിയ മുദ്ര ഇതിന്റെ സത്തയെ വെളിപ്പെടുത്തുന്നുണ്ട്‌. സൃഷ്ടികാരണമാണ്‌ വചനം. വചനത്തിലൂന്നിനിന്നുകൊണ്ട്‌ സൃഷ്ടികൾ നടത്തുന്ന ദൈവാന്വേഷണമാണ്‌, ബൈബിളിൽനിന്നു തുടങ്ങുന്ന ചോദ്യചിഹ്നം സൂചിപ്പിക്കുന്നത്‌. ഉയർത്തിയ കൈകളുമായി ചുറ്റും നിൽക്കുന്ന മനുഷ്യർ വചനപ്പൊരുൾ തേടുകയാണ്‌. ക്രിസ്തുവിനെ സൂചിപ്പിക്കാൻ ചോദ്യചിഹ്നത്തിനടുത്തുതന്നെ കുരിശുകാണിച്ചിരിക്കുന്നു. മുകളിലെ വൃത്തപരിധി ആകാശവിതാനമാണ്‌; അതിനു കീഴേ പ്രപഞ്ചവും. സൃഷ്ടികാരണനായ ദൈവമാണ്‌ മുകളിലെ നക്ഷത്രം. കെ.സി.ബി.സി. ബൈബിൾ കമ്മീഷനും കേരള കാത്തലിക്‌ ബൈബിൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കർമ്മപരിപാടിയെന്നും കാണിക്കാൻ, ആ രണ്ടു പേരുകളും ആവരണംപോലെ വൃത്തത്തിനു മുകളിൽ കാണിച്ചിരിക്കുന്നു. ശ്രീ. വിൻസ്‌ പെരിഞ്ചേരിയാണ്‌ അന്തർദ്ദേശീയപ്രശംസ സ്വന്തമാക്കിയ ഈ ലോഗോയ്ക്ക്‌ രൂപകൽപന നൽകിയത്‌. 12-ാ‍മതു ബൈബിൾ ക്വിസ്‌ പരീക്ഷയ്ക്കായി കേരളസഭ ഒരുങ്ങുമ്പോൾ എങ്ങും ഉത്സാഹത്തിമിർപ്പും പ്രാർത്ഥനാപൂർവ്വകമായ ഒരുക്കവും ദൃശ്യമാണ്‌. അഞ്ചുലക്ഷ ത്തിമുപ്പത്തേഴായിരത്തി അഞ്ഞൂറുപേർ ഈ വർഷം ഇതിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു - കഴിഞ്ഞവർഷത്തെക്കാൾ 54000 പേർ കൂടുതൽ! സെപ്തംബർ 25ന്‌ ഓരോ ഇടവകയിലും നടത്തപ്പെടുന്ന ഒന്നര മണിക്കൂർ നീളുന്ന ക്വിസ്‌ പരീക്ഷയ്ക്കായി അഞ്ചരലക്ഷം ഹാൾടിക്കറ്റുകളും ചോദ്യപേപ്പറുകളും ഉത്തരക്കടലാസ്സുകളും തയ്യാറായിക്കഴിഞ്ഞു. ഇത്‌ ഒരു മഹാദ്ഭുതം തന്നെയാണ്‌. ആഗോള ക്രൈസ്തവസഭയിൽ തികച്ചും അതുല്യമായ ഈ സംരംഭം കേരളസഭയുടെ സ്വന്തം സംഭാവനയാണ്‌. കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ ചെയർമാൻ മാർ ജോർജ്ജ്‌ പുന്നക്കോട്ടിൽ പിതാവ്‌ ചെയർമാനും കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റിൽ സെക്രട്ടറിയുമായുള്ള കേരള കാത്തലിക്‌ ബൈബിൾ സൊസൈറ്റിയുടെ വിവിധങ്ങളായ ബൈബിൾ ശുശ്രൂഷകളിൽ ഇന്ന്‌ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ ലോഗോസ്‌ ബൈബിൾ ക്വിസ്‌. ബൈബിൾ സൊസൈറ്റി ഈ വർഷം ലോഗോസിനായി ഓൺ-ലൈൻ രജിസ്ട്രേഷൻ സൗകര്യങ്ങളും ഒരുക്കി. ഏതാനും വർഷങ്ങൾക്കുള്ളിൽ വിദേശമലയാളികൾക്കായി ഓൺ-ലൈൻ ലോഗോസ്‌ ക്വിസ്‌ പരീക്ഷയും നടത്താനാവുമെന്നാണ്‌ ഭാരവാഹികളുടെ പ്രതീക്ഷ. ഒരുപക്ഷേ വിദൂരഭാവിയിൽ ആഗോളസഭയ്ക്കു മുഴുവൻ പങ്കെടുക്കാവുന്ന വിധത്തിൽ ലോഗോസിന്റെ രൂപഭാവങ്ങൾ മാറിയേക്കാം എന്നുപോലും സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു അറുപതോളം വരുന്ന ബൈബിൾ സൊസൈറ്റി മാനേജിംഗ്‌ കൗൺസിൽ-എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ ഓരോ രൂപതയിലെയും ബൈബിൾ അപ്പോസ്തലേറ്റു ഡയറക്ടർമാരുടെയും മതബോധന ഡയറക്ടർമാരുടെയും നേതൃത്വത്തിലാണ്‌ ലോഗോസ്‌ ക്വിസ്‌ സംഘടിപ്പിക്കപ്പെടുന്നത്‌. ഇവരുടെ സംഘാടകശേഷിയാണ്‌ ലോഗോസ്‌ ക്വിസിന്റെ അഭൂതപൂർവ്വമായ വളർച്ചയുടെ പിന്നിലെ ശക്തി. അഞ്ചു വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി നടത്തപ്പെടുന്ന ലോഗോസിന്റെ ഈ വർഷത്തെ പഠനഭാഗങ്ങൾ പുറ 16-24, മത്താ 15-28, പത്രോസിന്റെ ഒന്നാം ലേഖനം എന്നിവയാണ്‌. ഓരോ വിഭാഗത്തിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുനേടുന്ന മൂന്നുപേർ വീതം സംസ്ഥാനതല ലോഗോസ്‌ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെടുന്നു. അങ്ങനെ ഈ വർഷം 480 പേർ പി.ഒ.സി.യിൽ സംസ്ഥാനതല ലോഗോസ്‌ എഴുത്തുപരീക്ഷയ്ക്കെത്തും. നവംബർ 27-ാ‍ം തീയതിയായിരിക്കും ഇതു നടത്തപ്പെടുന്നത്‌. ഇതിൽ ഓരോ പ്രായവിഭാഗത്തിലും ഏറ്റവും കൂടുതൽ മാർക്കു നേടുന്ന 10 പേർ വീതം ആകെ 50 പേർ ഫൈനൽ റൗണ്ട്‌ മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടും. ക്വിസിന്റെ ഫൈനൽ റൗണ്ട്്‌ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യാൻ പദ്ധതിയുള്ളതിനാൽ ഡിസംബർ 4-ാ‍ം തീയതിയായിരിക്കും അതു സംഘടിപ്പിക്കപ്പെടുക. അന്നുതന്നെ ലോഗോസ്‌ പ്രതിഭയും നിർണയിക്കപ്പെടും. ലോഗോസ്‌ സമ്മാനദാനച്ചടങ്ങിൽവച്ച്‌ പാലയ്ക്കൽ തോമാ മൽപാൻ മെമ്മോറിയൽ എവർ റോളിങ്ങ്‌ ട്രോഫി ലോഗോസ്‌ പ്രതിഭയുടെ രൂപതയ്ക്കും പതിനായിരം രൂപയുടെ ക്യാഷ്‌ അവാർഡ്‌ ലോഗോസ്‌ പ്രതിഭയ്ക്കും സമ്മാനിക്കപ്പെടും. ഓരോ വിഭാഗത്തിലെയും വിജയികൾക്ക്‌ ക്യാഷ്‌ അവാർഡും ട്രോഫികളും സർട്ടിഫിക്കറ്റുകളും മറ്റനേകം സമ്മാനങ്ങളും നൽകപ്പെടും. ഒരു വർഷം നീണ്ടുനിന്ന വചനോപാസനയ്ക്കു തിരശ്ശീല വീഴുമ്പോൾ അടുത്ത വർഷത്തേയ്ക്കുള്ള വചനയജ്ഞത്തിന്റെ തിരിയും ഒപ്പം തെളിയുകയായി . . .

Wednesday, September 21, 2011

പങ്കുവയ്ക്കലിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കണം: മാർ ജോസഫ്‌ പവ്വത്തിൽ

സൗധങ്ങൾ കെട്ടിപ്പടുക്കുന്നതുകൊണ്ടും ശാസ്ത്ര സാങ്കേതികവിദ്യകൾ വളരുന്നതുകൊണ്ടും മാത്രം സാമൂഹിക പുരോഗതി കൈവരിയ്ക്കാനാവില്ലെന്നും പങ്കുവയ്ക്കലും സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കലുമാണ്‌ ഇന്നത്തെ പ്രധാന ആവശ്യമെന്നും ഇന്റർചർച്ച്‌ കൗൺസിൽ ചെയർമാൻ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. മലങ്കര കാത്തലിക്‌ അസോസിയേഷൻ വെണ്ണിക്കുളം മേഖല അൽമായ സമ്മേളനത്തോടനുബന്ധിച്ചു 'സഭയും രാഷ്ട്രീയവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ പലപ്പോഴും പ്രചരിപ്പിക്കുന്നതു സഭ രാഷ്ട്രീയത്തിൽ ഇടപെടുന്നതു വലിയ തെറ്റാണെന്നാണ്‌. സമൂഹമെന്ന നിലയിൽ മാത്രമല്ല, സഭാ ശുശ്രൂഷകരും നേരിട്ടു രാഷ്ട്രീയരംഗത്ത്‌ ഇടപെടേണ്ടതില്ലെന്നാണ്‌ ക്രൈസ്തവ നിലപാട്‌. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ്‌ സഭാ ശുശ്രൂഷകർ നേരിട്ടു രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്‌. ജനാധിപത്യരാജ്യത്തു ക്രൈസ്തവ വിശ്വാസികൾ തികഞ്ഞ ധാർമിക ബോധത്തോടെ സജീവ രാഷ്ട്രീയരംഗത്ത്‌ ഉണ്ടാകണമെന്നു തന്നെയാണ്‌ സഭ ആഗ്രഹിക്കുന്നത്‌. വിശ്വാസികൾക്കു മറ്റു രംഗങ്ങളിലെന്നതുപോലെ രാഷ്ട്രീയത്തിലും ആവശ്യമായ മനഃസാക്ഷി രൂപീകരിക്കാൻ സഭാ ശുശ്രൂഷകർക്കു കടമയുണ്ടെന്നും അതിനെ രാഷ്ട്രീയ ഇടപെടലായി കാണേണ്ടതില്ലെന്നും മാർ പവ്വത്തിൽ പറഞ്ഞു.

ആതുരസേവന രംഗത്തു പ്രവർത്തിക്കുന്നവർ ധാർമികത മറക്കരുത്‌: മാർ ജോസഫ്‌ പവ്വത്തിൽ

ആതുരസേവന രംഗത്ത്‌ പ്രവർത്തിക്കുന്നവർ ധാർമിക ബോധത്തിൽ ഉറച്ചു നിന്ന്‌ കരുണയുടെ സ്പർശം പകരണമെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ കോളജ്‌ ഓഫ്‌ അലൈഡ്‌ ഹെൽത്ത്‌ സയൻസിന്റെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്‌ ബിഷപ്‌. ശാസ്ത്രീയ അറിവും സാങ്കേതികവിദ്യയും മനുഷ്യന്റെ ആകമാനമുളള വളർച്ചയ്ക്കും സുസ്ഥിതിക്കും പ്രയോജനപ്പെടണമെന്നും മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽനിന്നും ലാബ ടെക്നോളജി, റേഡിയോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദം നേടിയ 55 വിദ്യാർഥികൾക്കാണ്‌ ബിരുദം നൽകിയത്‌. ഉന്നതവിജയം നേടിയവർക്ക്‌ കാഷ്‌ അവാർഡുകളും സമ്മാനിച്ചു.

അൽമായർ സുവിശേഷത്തിന്റെ മുഖമുദ്ര കൈക്കൊള്ളണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

സമൂഹത്തിൽ പ്രവർത്തിക്കുന്ന അൽമായർ സുവിശേഷത്തിന്റെ മുഖമുദ്ര കൈക്കൊള്ളുന്ന വരായിരിക്കണമെന്നു സീറോ മലബാർസഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. അൽമായർക്കു സമൂഹത്തിൽ സഭയോടൊത്തുമാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ. ബാംഗളൂർ സീറോ മലബാർ ലെയ്റ്റി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലെയ്റ്റി പ്രതിനിധിസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മാർ ജോർജ്ജ്‌ ആലഞ്ചേരി. യേശുവിനെ വിട്ടുപോകാതെ, അവനെ ശ്രവിച്ച ജനങ്ങളെപ്പോലെ ഇന്നത്തെ അൽമായർ സഭയോടൊത്തു ചിന്തിച്ചു പ്രവർത്തിച്ച്‌ സമൂഹത്തിൽ പ്രവർത്തിക്കണം. സഭയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്വമാണ്‌. എല്ലാവരും സമന്മാരാണ്‌. ദൈവം നൽകുന്ന കൃപകളും വരങ്ങളും അനുസരിച്ച്‌ ദൈവത്തിന്റെ ഉപകരണങ്ങളായി പ്രവർത്തിക്കുന്നവരാകണം നാമെന്നും മേജർ ആർച്ച്ബിഷപ്‌ കൂട്ടിച്ചേർത്തു.

സെന്റ്‌ വിൻസെന്റ്‌ ഡിപോൾ - അയൽക്കാരനിൽ ദൈവാനുഭവം കണ്ടെത്തിയവ്യക്തിത്വം: ബിഷപ്‌ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ

നല്ല സമരിയാക്കാരന്റെ മാതൃകയിൽ പാവങ്ങളിൽ ദൈവാനുഭവം ദർശിച്ച വിശുദ്ധനാണു വിൻസെന്റ്‌ ഡി പോളെന്നും ദൈവസ്നേഹത്തിലും ആധ്യാത്മികതയിലും അധിഷ്ഠിതമായ ഉപവി പ്രവർത്തനങ്ങൾക്കാണു വിൻസെന്റ്‌ ഡി പോൾ സൊസൈറ്റി ഊന്നൽ നൽകേണ്ടതെന്നും വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ. സൊസൈറ്റി ഓഫ്‌ സെന്റ്‌ വിൻസെന്റ്‌ ഡി പോൾ വിജയപുരം സെൻട്രൽ കൗൺസിലിന്റെ വാർഷികവും വിശുദ്ധന്റെ 350-ാ‍ം ചരമവാർഷികവും വിമലഗിരി പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌

Saturday, September 17, 2011

നീതിപാലനത്തിൽ സത്യസന്ധത അനിവാര്യം: മാർ ജോസഫ്‌ പെരുന്തോട്ടം

നീതിപാലനത്തിൽ സത്യസന്ധതയും നിഷ്പക്ഷതയും അനിവാര്യമാണെന്ന്‌ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. രാഷ്്ട്രപതിയുടെ പോലീസ്‌ മെഡൽ നേടിയ എഐജി ജേക്കബ്‌ ജോബിന്‌ പൗരാവലി നൽകിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ആർച്ച്ബിഷപ്‌. ഏറെ വിമർശനങ്ങൾ നേരിടേണ്ട ക്രമസമാധാനപാലന രംഗത്ത്‌ പ്രതിസന്ധികളും കടമ്പകളും കടന്ന്‌ നാടിന്‌ അഭിമാനം പകർന്ന ജേക്കബ്‌ ജോബ്‌ രാഷ്്ട്രപതിയുടെ പുരസ്കാരത്തിന്‌ യോഗ്യനാണെന്നും ആർച്ച്ബിഷപ്‌ കൂട്ടിച്ചേർത്തു.

Wednesday, September 14, 2011

യുവജനങ്ങളുടെ കഴിവ്‌ സമൂഹത്തിന്റെ വളർച്ചയ്ക്ക്‌ പ്രയോജനപ്പെടുത്തണം: മാർ റാഫേൽ തട്ടിൽ

യുവതലമുറയുടെ കഴിവും ആവേശവും സമൂഹത്തിന്റെ വളർച്ചയ്ക്കായി പ്രജോനപ്പെടുത്തണമെന്ന്‌ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ പറഞ്ഞു. നിങ്ങളുടെ കഴിവുകൾ സമൂഹത്തെ ഇടിച്ചുതകർക്കാൻ ഉപയോഗിക്കരുത്‌. അത്‌ യുവജനങ്ങളുടെ നാശത്തിന്‌ കാരണമാകും. മാർ തട്ടിൽ ഓർമപ്പെടുത്തി. തൃശൂർ അതിരൂപത ശതോത്തര രജതജൂബിലിയുടെ ഭാഗമായി പാലയൂർ ഫൊറോന ജീസസ്‌ യൂത്ത്‌ സംഘടിപ്പിച്ച യുവജന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Monday, September 12, 2011

രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം: കെസിബിസി

ഡൽഹി ഹൈക്കോടതി വളപ്പിലുണ്ടായ ബോംബ്‌ സ്ഫോടനത്തെ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) അപലപിച്ചു. മരിച്ചവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സൗഖ്യത്തിനായും പ്രാർഥിക്കാൻ കെസിബിസി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ സമാധാനവും ഐക്യവും തകർക്കാൻ ലക്ഷ്യമിട്ടവരാണ്‌ ആക്രമണത്തിനു പിന്നിൽ. നിരന്തരമായി ആക്രമണങ്ങൾ അഴിച്ചുവിടാൻ ഭീകരർക്കു കഴിയുന്നതിനെക്കുറിച്ച്‌ അതീവ ഗൗരവത്തോടെ ചർച്ച ചെയ്യണം. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ പരിശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം. ദേശീയ സുരക്ഷയ്ക്കും പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരിക്കുന്ന സർക്കാരുകൾക്ക്‌ ഉത്തരവാദിത്തമുണ്ട്‌. സമുദായങ്ങൾക്കും മതങ്ങൾക്കും അതീതമായി, ദേശസ്നേഹവും സാഹോദര്യവും വിശ്വമാനവികതയും പുതുതലമുറയിൽ രൂപപ്പെടുത്തുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ പരിശീലനപരിപാടികൾ പുനഃസംഘടിപ്പിക്കണം. ഭീകരവാദത്തെയും ആക്രമണത്തെയും നേരിടാനും തടയാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണമെന്നും കെസിബിസി പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ ഡോ.ഫ്രാൻസിസ്‌ കല്ലാര്റയ്ക്കൽ, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ്‌ തോമസ്‌ മാർ കൂറിലോസ്‌ എന്നിവർ ആവശ്യപ്പെട്ടു.

മനോനില തെറ്റിയവർക്ക്‌ സാന്ത്വനമായി വലിയ ഇടയൻ

മനോനില തെറ്റിയവരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങളിൽ സ്നേഹപ്പുഴയായി, സാന്ത്വനമായി വലിയഇടയൻ എത്തി. കാഞ്ഞിരപ്പള്ളി രൂപതയിലെ അജപാലന സന്ദർശനത്തോടനുബന്ധിച്ചാണ്‌ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി നല്ല സമറായനിലും പെനുവേൽ ആശ്രമത്തിലും എത്തിയത്‌. ഇത്തരം ആശ്രമങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർ പ്രതിഫലം ആഗ്രഹിക്കാത്ത സ്നേഹമാണ്‌ നൽകുന്നതെന്നും ഇവരുടെ സ്നേഹമാണ്‌ കാരുണ്യമെന്നും ദൈവം നടത്തിയ ശുശ്രൂഷയാണ്‌ ഇവർ ചെയ്യുന്നതെന്നും മാർ ആലഞ്ചേരി പറഞ്ഞു. കാരുണ്യത്തിന്റെ സുവിശേഷം നടത്തുന്ന ഇവർ സ്വർഗരാജ്യത്തിന്‌ അർഹരാണെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു. രൂപതയിലെ നല്ല സമറായൻ, തമ്പലക്കാട്‌ പെനുവൽ എന്നിവിടങ്ങളിലെ മാനസിക നിലതെറ്റിയവരെ പുനരധിവസിപ്പിക്കുന്ന ആശ്രമങ്ങളിലാണ്‌ ശ്രേഷ്ഠമെത്രാപ്പോലീത്ത സന്ദർശനം നടത്തിയത്‌. ആശ്രമവാസികൾ മേജർ ആർച്ച്ബിഷപ്പിനെ പൂച്ചെണ്ടുകൾ നൽകിയാണ്‌ സ്വീകരിച്ചത്‌. അന്തേവാസികളോട്‌ സംസാരിക്കുന്നതിനു പിതാവ്‌ സമയം കണ്ടെത്തിയത്‌ ആശ്രമവാസികൾക്ക്‌ നവ്യാനുഭവമായി. രൂപതയിലെ വിവിധ സ്ഥാപനങ്ങളിൽ ശുശ്രൂഷയ്ക്ക്‌ നേതൃത്വം നൽകുന്നവരും സന്യസ്തരും അൽമായ പ്രതിനിധികളും ചടങ്ങിൽ എത്തിയിരുന്നു. രൂപതയിലെ ജീവകാരുണ്യ പ്രവർത്തനം പ്രശംസനീയമാണെന്നും മറ്റുള്ളവർക്ക്‌ മാതൃകയാണെന്നും മേജർ ആർച്ച്‌ ബിഷപ്‌ പറഞ്ഞു. നല്ല സമറായനിലെ റിസേർച്ച്‌ ആൻഡ്‌ റിഹാബലിറ്റേഷൻ സെന്ററിന്റെ വെഞ്ചരിപ്പും തമ്പലക്കാട്‌ പെനുവേൽ ആശ്രമത്തിലെ റിഹാബലിറ്റേഷൻ സെന്ററിന്റെയും ഡോൺ ബോസ്കോ ചാപ്പലിന്റെയും ശിലാസ്ഥാപനവും മേജർ ആർച്ച്ബിഷപ്‌ നിർവഹിച്ചു.

മാന്നാറിന്റെ കരവിരുതിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വെങ്കലപ്രതിമ

വെങ്കലത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച്‌ മാന്നാറിന്റെ കരവിരുതിനെ ലോകരാജ്യങ്ങളിൽവരെ എത്തിച്ച ശിൽപികളുടെ ചാരുത ഇനി തൃശൂർ പുത്തൻ പള്ളിയിൽ. അന്തരിച്ച ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വെങ്കല പ്രതിമ നിർമിച്ചാണ്‌ ഇത്തവണ മാന്നാറിന്റെ കരവിരുത്‌ വീണ്ടും തെളിയിച്ചത്‌. പ്രശസ്ത വെങ്കല പ്രതിമ നിർമാതാക്കളായ പിആർഎം ലക്ഷ്മണ അയ്യരുടെ ആലയിൽ മൂന്നടി ഉയരത്തിൽ ഇരുന്നൂറ്‌ കിലോയോളം തൂക്കത്തിലാണ്‌ പ്രതിമ രൂപപ്പെടുത്തിയത്‌. തൃശൂർ സ്വദേശിയും ചിത്രകാരിയുമായ, ജോൺബേബിയുടെ ഭാര്യ മിനിയുടെ കരവിരുതിലാണ്‌ പ്രതിമ രൂപപ്പെട്ടത്‌. ലണ്ടൻ മ്യൂസിയത്തിലെ കൂറ്റൻ വാർപ്പും നിരവധി ദേവായലങ്ങളിലെ കൂറ്റൻ മണികളും വിളക്കുകളും നിയമസഭാ മന്ദിരത്തിലെ സർക്കാർ മുദ്രയും മറ്റും നിർമിച്ച്‌ ശ്രദ്ധനേടിയ മാന്നാറിലെ വെങ്കല ശിലിപികൾക്ക്‌ ജോൺപോൾ രണ്ടാമന്റെ പ്രതിമനിർമാണം ക്ലേശകരമായ ജോലിയായിരുന്നു. അഞ്ച്‌ തൊഴിലാളികളുടെ മൂന്ന്‌ മാസത്തെ കഠിന പ്രയത്നത്തിൽനിന്നു മാണ്‌ പ്രതിമ രൂപപ്പെട്ടത്‌. പ്രത്യേ ക പ്രാർഥകൾക്ക്‌ ശേഷമാണ്‌ നിർമാണം ആരംഭിച്ചത്‌. മണ്ണു കൊണ്ട്‌ ഉൾക്കരു ഉണ്ടാക്കുകയാണ്‌ ആദ്യമായി ചെയ്തത്‌. തുടർന്ന്‌ പശകലർന്ന ചെളി ഉപയോഗിച്ച്‌ പല പാളികളായി കരു പിടിക്കും. ഒരോ പാളികളും ഉണക്കിയാണ്‌ കരുപിടിക്കുന്നത്‌. ഉൾക്കരു പൂർത്തിയായപ്പോൾ മെഴുകിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പ്രതിമ രൂപകൽപ്പന ചെയ്തു. വളരെ സൂക്ഷ്മതയോടെ ഏറെ പ്രയാസപ്പെട്ടാണ്‌ മെഴുകിൽ രൂപകൽപ്പന ചെയ്തത്‌. തുടർന്ന്‌ വീണ്ടും ഇത്‌ ചെളി കൊണ്ട്‌ പൊതിയും. അകവും പുറവുമുള്ള കരു ശരിക്കും ഉണങ്ങിക്കഴിഞ്ഞാൽ ചൂളയിൽവച്ച്‌ മെഴുക്‌ ഉരുക്കി കളയും. ഈ ഭാഗത്ത്‌ വളരെ ഉയർന്ന ഊഷ്മാവിൽ ഉരുക്കിയ വെങ്കലം ഒഴിക്കും. ഇത്‌ തണുത്താണ്‌ പ്രതിമ രൂപപ്പെടുന്നത്‌. ഇത്‌ പിന്നീട്‌ മിനുക്കി ഭംഗിയേറുന്ന പ്രതിമയാക്കി മാറ്റും. കഴിഞ്ഞ ദിവസമാണ്‌ പാപ്പായുടെ പ്രതിമ തൃശൂരിലേക്ക്‌ കൊണ്ടുപോയത്‌. മാന്നാറിന്റെ കരവിരുതിൽ ചിത്രകാരി മിനിയുടെ രൂപകൽപനയിൽ പിറവിയെടുത്ത ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വെങ്കല പ്രതിമ ഇനി തൃശൂർ പുത്തൻ പള്ളിയിൽ വിശ്വാസികൾക്ക്‌ അനുഗ്രഹം വർഷിക്കും

ഇരിങ്ങാലക്കുട സാമുദായിക സൗഹാർദം കാക്കുന്ന നാട്‌: മാർ ജോർജ്ജ്‌ ആലഞ്ചേരി

സാസ്കാരിക പൈതൃകങ്ങൾ സംരക്ഷിച്ചു സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കുന്ന നാടാണ്‌ ഇരിങ്ങാലക്കുടയെന്ന്‌ സീറോ മലബാർസഭ മേജർ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. ഇരിങ്ങാലക്കുട രൂപതദിനവും രൂപതയുടെ പ്രഥമ ബിഷപ്‌ മാർ ജെയിംസ്‌ പഴയാറ്റിലിന്റെ പൗരാഹിത്യ സുവർണ ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യാനെത്തിയ മേജർ ആർച്ച്‌ ബിഷപ്‌ ഇരിങ്ങാലക്കുട പൗരാവലി നൽകിയ സ്വീകരണം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു. സാമുദായിക സൗഹാർദമാണ്‌ നാടിന്റെ ഐശ്വര്യം. സ്നേഹത്തിലും സമാധാനത്തിലും സൗഹാർദത്തിലും കഴിയുന്ന ഒരു ജനസമൂഹമാണ്‌ ഇന്നത്തെ നാടിന്‌ ആവശ്യമായിട്ടുള്ളത്‌. നഗരസഭ കൗൺസിലിൽ ഭൂരിപക്ഷംപേരും സ്ത്രീകളാണെന്നുള്ളതും നഗരസഭാധ്യക്ഷ വനിതയാണെന്നുള്ളതും സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം അംഗീകരിക്കപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും ആർച്ച്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി.

മക്കൾ ധാർമികതയിൽ വളരണമെങ്കിൽ കുടുംബങ്ങളിൽ വിശുദ്ധിയുണ്ടാകണം: മാർ ആലഞ്ചേരി

മക്കളെ സന്മാർഗജീവിതത്തിൽ വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾ ജാഗരൂകരാകണമെന്ന്‌ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷിക്കുന്ന മരിയൻ തീർഥകേന്ദ്രമായ ചാലക്കുടി സെന്റ്‌ മേരീസ്‌ ദേവാലയത്തിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിനുള്ള മറുപടി പ്രസംഗം നടത്തുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. വിദേശരാജ്യങ്ങളിലും മറ്റും ജോലിക്കും പഠനത്തിനും പോകുന്ന മക്കൾ സന്മാർഗിക അധഃപതനത്തിൽ വീഴാവുന്ന സാഹചര്യമാണുള്ളതെന്നും മക്കൾ ധാർമികതയിൽ വളരണമെങ്കിൽ കുടുംബങ്ങളിൽ വിശുദ്ധയുണ്ടാകണമെന്നും ഭാവിതലമുറയെ ധനമായി കരുതണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഇരിങ്ങാലക്കുട ബിഷപ്‌ മാർ പോളി കണ്ണൂക്കാടനും രൂപതയുടെ പ്രഥമ ബിഷപ്‌ മാർ ജെയിംസ്‌ പഴയാറ്റിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മേജർ ആർച്ച്ബിഷപിന്റെ പ്രേഷിത പ്രവർത്തന ഫണ്ടിലേക്ക്‌ ഇടവകയുടെ ഉപഹാരമായ 50,000 രൂപ ട്രസ്റ്റിമാർ മാർ ജോർജ്ജ്‌ ആലഞ്ചേരിയെ ഏൽപിച്ചു.ദേവാലയങ്കണത്തിൽ എത്തിച്ചേർന്ന മേജർ ആർച്ച്ബിഷപ്പിനെയും ബിഷപ്പുമാരെയും വികാരി ഫാ. ജോസ്‌ മാളിയേക്കലിന്റെ നേതൃത്വത്തിൽ ഇടവക സമൂഹംസ്വീകരിച്ചു.

സന്യാസ സഭകളുടെ സേവനം രാഷ്ട്ര പുനർനിർമിതിക്ക്‌ ആവശ്യം: മാർ ക്ലീമിസ്‌ കാതോലിക്കാബാവ

സന്യാസ സഭകളുടെ സേവനം രാഷ്ട്ര പുനർനിർമിതിക്ക്‌ ആവശ്യമാണെന്നും കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിൽ സന്യാസ സഭാ സമൂഹം നിർണായക പങ്കാണ്‌ വഹിക്കുന്നതെന്നും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാബാവ. പാലാരിവട്ടം പിഒസിയിൽനടന്ന കേരളത്തിലെ കത്തോലിക്കാ സന്യാസ സഭകളുടെ കൂട്ടായ്മയായ കെസിഎംഎസിന്റെ 40-ാ‍ം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ്‌ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്‌ അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. സ്റ്റീഫൻ ആലത്തറ, മദർ ജനറൽ സിസ്റ്റർ ബെഞ്ചമിൻ, സിസ്റ്റർ സ്മിത, ബ്രദർ ഗെയിൽസ്‌ വെട്ടർമുറി, റവ.ഡോ. തോമസ്‌ ചെള്ളവയലിൽ, സിസ്റ്റർ രമ്യ, ഫാ. ജോർജ്ജ്‌ പൂരമഠത്തിൽ, സിസ്റ്റർ നിത്യാ കൊടിയൻ, സിസ്റ്റർ സ്റ്റെയിൻ, റവ.ഡോ. ഫ്രാൻസീസ്‌ കൊടിയൻ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന സെമിനാറിന്‌ ഫാ.ജോയി ജയിംസ്‌ നേതൃത്വം നൽകി. തുടർന്നുനടന്ന സമൂഹബലിയിൽ ഫാ.ഏബ്രഹാം മൊളൊപ്പറമ്പിൽ മുഖ്യകാർമിത്വം വഹിച്ചു. ഫാ. ജോർജ്ജ്‌ കരുട്ടിൽ സന്ദേശം നൽകി.

Tuesday, September 6, 2011

വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കണം: മാർ ജോസഫ്‌ പെരുന്തോട്ടം

പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നത്‌ കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. അതിരൂപത കോർപറേറ്റ്‌ മാനേജ്മെന്റ്‌ എഡ്യുക്കെയ്ഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടാലന്റ്‌ ഹണ്ട്‌ എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്്‌. വിദ്യാർഥികളുടെ കഴിവുകൾ വളർത്തുന്നതിന്‌ ടാലന്റ്‌ ഹണ്ട്‌ പരിപാടികൾ ഉപകരിക്കുമെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു.

ആത്മീയ മൂല്യങ്ങളിൽ അടിയുറച്ച്‌ ഭൗതിക തലങ്ങളെ ശക്തിപ്പെടുത്തണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

ആത്മീയ മൂല്യങ്ങളിൽ അടിയുറച്ച്‌ ഭൗതിക മേഖലക ളെ ശക്തിപ്പെടുത്തുവാൻ വിശ്വാസികൾ തയാറാകണമെന്ന്‌ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. കാഞ്ഞിരപ്പള്ളി രൂപത അൽമായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. വൈദിക മേലധ്യക്ഷന്മാർ ആത്മീയാചാര്യന്മാരാണ്‌. വൈദികരുടെ പ്രവർത്തനങ്ങൾ പള്ളിയിൽ മാത്രം ഒതുങ്ങരുത്‌. സഭാവിശ്വാ സികളുടെയും പൊതുസമൂഹ ത്തിന്റെയും സമഗ്രവളർച്ചയ്ക്കായി മുന്നോട്ടിറങ്ങുമ്പോൾ എതിർപ്പു കൾ പ്രശ്നമല്ല. വിമർശിച്ചു പുറം തള്ളാനുള്ളതല്ല സഭാമക്കൾ. ആരെയും മാറ്റിനിർത്തരുത്‌. എല്ലാവരെയും ഒന്നിച്ചുനിർത്തി ഒറ്റക്കെട്ടായി അൽമായ സമൂഹം മുന്നോട്ടു നീങ്ങണം. മറ്റൊരുവൻ വലുതാകുമ്പോൾ നമ്മൾ സ്വയം വളരുന്നു. പരസ്പരം അംഗീകരി ക്കാനുള്ള മനഃസ്ഥിതി നമ്മിലുണ്ടാ കണം. സഹവർത്തിത്വ മനോഭാവം വളർത്തണം. കാഞ്ഞിരപ്പള്ളി രൂപതയിലെ അൽമായ സമൂഹം സീറോ മലബാർ സഭയ്ക്ക്‌ പകർ ന്നേകുന്ന കരുത്തും ഊർജസ്വല തയും നേതൃത്വവും അളവറ്റതാണെന്നും മാർ ആലഞ്ചേരി സൂചിപ്പിച്ചു.ഉച്ചകഴിഞ്ഞുനടന്ന രൂപതയിലെ വിവിധ സംഘടനാപ്രതിനിധി കളുടെ സമ്മേളനത്തെ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി അഭിസംബോധന ചെയ്തു. രൂപതയിലെ സാമൂഹ്യ പ്രവർത്തന സംരംഭമായ മലനാട്‌ ഡവലപ്പമെന്റ്‌ സൊസൈറ്റിയും വിശ്രമജീവിതം നയിക്കുന്ന വിയാനിഹോമിലെ വൈദികരെയും ആതുരാലയങ്ങളായ ഹോം ഓഫ്‌ പീസിലെയും ആശാഹോമിലെയും കുട്ടികളെയും മേജർ ആർച്ച്ബിഷപ്‌ സന്ദർശിച്ചു.


വിദ്യാഭ്യാസം വിദ്യാർഥികളുടെ ഹൃദയങ്ങളെ സംസ്കരിക്കുന്ന പ്രക്രിയയാണെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം.

ദീപിക ബാലസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി എസ്‌എച്ച്‌ ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന സംസ്ഥാന പ്രതിഭാസംഗമത്തിൽ അധ്യാപകദിന സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്‌. നല്ല മനുഷ്യരായി ജീവിക്കാൻ ഓരോ വിദ്യാർഥിയും ഹൃദയത്തിൽ മാനവിക, ആത്മീയ മൂല്യങ്ങൾ സംസ്കരിച്ചെടുക്കണമെന്നും ആർച്ച്ബിഷപ്‌ കൂട്ടിച്ചേർത്തു. അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ക്യാമ്പിൽ നടത്തിയ ഗുരുവന്ദനം പരിപാടിയിൽ കുട്ടികളുടെ പ്രതിനിധിയായ സെബിൻ ബിജുവിനെ ആർച്ച്ബിഷപ്‌ അനുഗ്രഹിച്ചു.

വിജയത്തിന്‌ അടിത്തറപാകി: ബിഷപ്‌ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ

ദരിദ്രരുടെയും ദളിതരുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വലിയ പിതാവാണു വിടവാങ്ങിയതെന്ന്‌ വിജയപുരം രൂപത ബിഷപ്‌ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ. സഭ ഏൽപിച്ച ദൗത്യം അനുസരണത്തിലും പൂർണതയിലും അദ്ദേഹം നിറവേറ്റി. വിശ്വാസികളുടെ ദുഃഖത്തിലും ഇല്ലായ്കകളിലും പരിഹാരമുണ്ടാക്കുക എന്നതിനായിരുന്നു 18 വർഷത്തെ ശുശ്രൂഷയിൽ അദ്ദേഹം മുൻഗണന നൽകിയത്‌. പാവങ്ങൾക്ക്‌ വിദ്യാഭ്യാസം നൽകുക മാത്രമാണ്‌ ജനതയുടെ ഉന്നമന ത്തിനുള്ള അടിസ്ഥാന ലക്ഷ്യ മെന്ന്‌ എക്കാലവും പറയുമായിരുന്നു - ഡോ. തെക്കത്തെച്ചേരിൽ അനുസ്മരിച്ചു. നല്ല ഒരു ആശുപത്രിയും നഴ്സിംഗ്‌ കോളജും വേണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. ഏറെ ബാധ്യതകൾ ഉണ്ടായിരിക്കെ മുക്കൂട്ടുതറ അസീസി ആശുപത്രി ഏറ്റെടുക്കാൻ തീരുമാനാനിച്ചത്‌ അതുകൊണ്ടാണ്‌. അവിടെയൊരു നഴ്സിംഗ്‌ സ്കൂളും ആരംഭിച്ചു. ലേക്ഷോർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം അവസാനമായി കാണുമ്പോഴും നഴ്സിംഗ്‌ കോളജിന്റെ ഭാവിയെക്കുറിച്ചാണ്‌ അദ്ദേഹം സംസാരിച്ചത്‌. ബിഷപ്‌ ഡോ. തെക്കത്തെച്ചേരിൽ അനുസ്മരിച്ചു.

ജപമാലയിൽ അധിഷ്ഠിതമായ പ്രാർഥനാജീവിതം

ദിവസം മൂന്നു തവണ ജപമാല ചൊല്ലുന്ന ആത്മീയജീവിതമായിരുന്നു ബിഷപ്‌ പീറ്റർ തുരുത്തിക്കോ ണത്തിന്റേത്‌. രാത്രിയുടെ വൈകിയ യാമങ്ങളിലും പിതാവ്‌ ക്രൂശിതരൂപത്തിനു മുന്നിലിരുന്നു കൈകൂപ്പി പ്രാർഥിക്കുന്നതു കണ്ടിട്ടുണ്ട്‌. വിമലഗിരി കത്തീഡ്രലിനു ചുറ്റും ജപമാല ചൊല്ലി നടക്കുന്ന സായാഹ്നങ്ങൾ മറക്കാനാവുന്നതല്ല- മെത്രാൻപദവിയിൽ നിന്നു വിരമിച്ചശേഷം വിമലഗിരി കത്തീഡ്രലിൽ വിശ്രമജീവിതം നയിക്കുമ്പോൾ അഞ്ചു വർഷം അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഫാ. ടോം ജോസ്‌ ഓർമിക്കുന്നു. പാവങ്ങളോട്‌ എക്കാലവും പിതാവിന്‌ കാരുണ്യമുണ്ടായിരുന്നു. വീട്‌, ഭക്ഷണം, വസ്ത്രം എന്നീ ആവശ്യ ങ്ങളുമായി തന്റെ മുന്നിലെത്തിയ ആരെയും അദ്ദേഹം വെറുതെ വിട്ടിട്ടില്ല. ദരിദ്രനു കടം ഇളച്ചുകൊടുക്കുക എന്ന വചനം സ്വന്തം ജീവിതത്തിൽ പാലിക്കുന്നത്‌ നേരിൽ കണ്ടിട്ടുണ്ട്‌. 96-ൽ രൂപതയുടെ വക മുക്കൂട്ടുതറയിലെ റബർ തോട്ടം പാട്ടത്തിനെടുത്ത ഒരാൾക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടായി. റബറിന്‌ അപ്രതീക്ഷിതമായി വില ഇടിഞ്ഞു കടക്കെണിയിലായയാൾ കിടപ്പാടം വിറ്റുപോകുമെന്ന അവസ്ഥയിലാണെന്ന സങ്കടവുമായി എത്തി. തോട്ടത്തിൽ നടത്തിയ ടാപ്പിംഗിന്റെ മുഴുവൻ കണക്കുകളുമായി എത്താൻ പിതാവ്‌ അയാളോട്‌ ആവശ്യപ്പെട്ടു. കണക്ക്‌ ശരിയാണെന്ന്‌ ബോധ്യപ്പെട്ട പിതാവ്‌ അദ്ദേഹത്തിനുണ്ടായ ഒന്നര ലക്ഷം രൂപയുടെ നഷ്ടം രൂപതയിൽ നിന്നു നൽകി ബാധ്യതയിൽ നിന്ന്‌ കര കയറ്റി. പിന്നീട്‌ ഇതേ വ്യക്തി കുടുംബസമേതമെത്തി പിതാവിനോടു നന്ദി പറഞ്ഞ സംഭവം ഓർമിക്കുന്നു. ലഭിക്കുന്നപോസ്റ്റ്‌ കാർഡി നുവരെ അന്നുതന്നെ മറുപടി അയയ്ക്കുന്ന കർക്കശക്കാരനായിരുന്നു പിതാവ്‌. ചുരുങ്ങിയ വാക്കുകളിലായിരിക്കും മറുപടി. നിരവധി രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും ചെലവേറിയ ചികിത്സ തനിക്കുവേണ്ടെന്ന കർക്കശസമീപനമായിരുന്നു പിതാവിന്റേത്‌. എറണാകുളത്ത്‌ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴും പണച്ചെലവുള്ള ചികിത്സ വേണ്ടെന്നും പാവങ്ങളുടെ ആവശ്യങ്ങൾക്ക്‌ ഒരുപാടു പണം രൂപതയ്ക്കുവേണ്ടതല്ലേയെന്നുമായിരുന്നു പ്രതികരണം.ചെറിയ പള്ളികൾ, ലളിതമായ നിർമാണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും ഫാ.ടോം ജോസ്‌ ഓർമിച്ചു.

പാവപ്പെട്ടവർക്കായി സമർപ്പിച്ച ആദർശജീവിതം: മാർ ജോർജ്ജ്‌ ആലഞ്ചേരി

ഇടയശുശ്രൂഷയിൽ പാവപ്പെട്ടവർക്കും നീതി നിഷേധിക്കപ്പെട്ടവർക്കും വേണ്ടി ആദർശനിഷ്ഠയോടെ പ്രയത്നിച്ച വ്യക്തിത്വമായിരുന്നു വിജയപുരം രൂപതയുടെ മുൻ മെത്രാൻ പീറ്റർ തുരുത്തിക്കോണം പിതാവിന്റേതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദളിത്‌ വംശജരുടെ തുല്യഅവകാശങ്ങൾക്കുവേണ്ടി അദ്ദേഹം നിരന്തരം ശബ്ദിച്ചിരുന്നു. അദ്ദേഹം ആഗ്രഹിച്ച നീതി നിർവഹണം ഇന്നും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നതു ദുഃഖകരമാണ്‌. സഭ പാവപ്പെട്ടവരോടു സവിശേഷ ശ്രദ്ധ പുലർത്തുന്നുണ്ട്‌. ഈ വിഷയത്തിൽ പീറ്റർ പിതാവിനു പ്രത്യേക താത്പര്യമുണ്ടായിരുന്നു. കേരള സഭയ്ക്കും വിജയപുരം രൂപതയ്ക്കും അദ്ദേഹം നൽകിയ നിസ്തുല സംഭാവനകളെ നന്ദിപൂർവം സ്മരിക്കണം. അദ്ദേഹം നൽകിയ നല്ല മാതൃകകളെ ജീവിതത്തിൽ ഏറ്റുവാങ്ങാൻ സഭാമക്കൾക്കു കടമയുണ്ട്‌. പിതാവിന്റെ നിര്യാണത്തിൽ വിജയപുരം രൂപതയെയും സഭാംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായും മേജർ ആർച്ച്ബിഷപ്‌ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

അശരണരുടെ പിതാവിനു വിട സാമൂഹിക നീതിക്കായി പ്രക്ഷോഭം നയിച്ച ബിഷപ്‌

പാവങ്ങളുടെ പിതാവ്‌ എന്നറിയപ്പെട്ടിരുന്ന ബിഷപ്‌ ഡോ. പീറ്റർ തുരുത്തിക്കോണം വിജയപുരം രൂപതയുടെ വിജയ സാരഥിയായിരുന്നു. 45,000 മലയാളികളും അത്രത്തോളം തമിഴരും ഉൾപ്പെടുന്ന വിജയപുരം രൂപതയുടെ എല്ലാ പുരോഗതിയിലും അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്‌. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും വിവിധ സംസ്കാരങ്ങളിലുമുള്ള ജനവിഭാഗങ്ങൾ ഉൾപ്പെടുന്ന രൂപതയെ ഒരുമയോടെ നയിക്കാൻ കഴിഞ്ഞതു പിതാവിന്റെ ദീർഘ വീക്ഷണത്തിന്റെ വലിയ തെളിവാണ്‌. പാവങ്ങളിൽ ദൈവത്തെ ശുശ്രൂഷിക്കുക എന്ന വചനം ജീവിതവ്രതമായി പ്രഖ്യാപിച്ച അദ്ദേഹം, സമ്പന്നരുടെ സുഖം അറിയുന്നതിനേക്കാൾ പാവങ്ങളുടെ ദുരിതം കാണാനും അവർക്ക്‌ ആശ്വാസം എത്തിക്കാനുമായിരുന്നു കൂടുതലും ആഗ്രഹിച്ചത്‌. വിസ്തൃതമായ രൂപതയിലെ പാവപ്പെട്ട ജനത്തിന്റെ ആവശ്യങ്ങളും ദുരിതങ്ങളും നേരിൽ കണ്ട്‌ അവയ്ക്കു പരിഹാരം കാണുവാൻ ബിഷപ്‌ എപ്പോഴും ശ്രമിച്ചിരുന്നു. ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും സർക്കാരിന്റെയും അധികാരികളുടെയും അടുക്കലെത്തിക്കാനും അവയ്ക്കു പരിഹാരം കാണാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു. ദളിത്‌ ക്രൈസ്തവരുടെ പുരോഗതിയും നന്മയും സ്വ്പനമായിരുന്ന ഡോ. തുരുത്തിക്കോണം അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി പാർലമെന്റിനു മുമ്പിൽ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കാനും അറസ്റ്റു വരിക്കാനും വരെ അദ്ദേഹം തയാറായി. സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിനിടയിൽ അറസ്റ്റു വരിച്ച്‌ ഒരു ദിവസം പോലീസ്‌ സ്റ്റേഷനിലും അദ്ദേഹത്തിനു കഴിയേണ്ടിവന്നു. ജീവിത ഉന്നമനത്തിന്‌ വിദ്യാഭ്യാസം മാത്രമേ പോംവഴിയുള്ളൂ എന്നു തിരിച്ചറിഞ്ഞ പിതാവ്‌ അക്ഷരം അറിയാത്ത ജനങ്ങൾക്കു സാക്ഷരത നൽകാൻ രൂപതയുടെ വിവിധ സ്ഥലങ്ങളിൽ നിരവധി സ്കൂളുകൾ സ്ഥാപിച്ചു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി നിലവിലുള്ള സ്കൂളുകൾ ഇംഗ്ലീഷ്‌ മീഡിയമാക്കാനും പുതിയ സ്കൂളുകൾ ആരംഭിക്കാനും പിതാവിന്റെ ശ്രമഫലമായി കഴിഞ്ഞു. സിബിസിഐ എസ്ടി- എസ്സി കമ്മീഷൻ വഴി കോട്ടയത്ത്‌ സിവിൽ സർവീസ്‌ അക്കാദമി സ്ഥാപിച്ചതും രൂപതാമക്കളുടെ വിദ്യാഭ്യാസ പുരോഗതി ക്കു പിതാവ്‌ നൽകിയ മികച്ച സംഭവനകളിലൊന്നാണ്‌. രൂപതാമക്കളുടെ അഭിവൃദ്ധിക്കായി ധാരാളം സ്വയം തൊഴിൽ പദ്ധതികളും കേന്ദ്രങ്ങളും ആരംഭിക്കാനും പിതാവിനു സാധിച്ചു. രൂപതയിലെ തന്റെ ഇടയരുടെ അധ്യാത്മിക പുരോഗതിക്ക്‌ സന്യസ്തരുടെ പങ്ക്‌ വളരെ വലുതാണെന്നു മനസിലാക്കിയ പിതാവ്‌ വിമലഹൃദയ പുത്രിമാർ എന്ന സന്യാസസമൂഹത്തിനും രൂപം നൽകി. രൂപതയുടെ സമഗ്രവളർച്ചയ്ക്ക്‌ നേതൃത്വം നൽകുന്ന സോഷ്യൽ സർവീസ്‌ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ഏറെ താത്പര്യം പുലർത്തിയിരുന്നു. രൂപതയുടെ വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പാസ്റ്ററൽ സെന്ററിൽ ഓഫീസുകൾ നൽകുകയും സംഘടനകൾക്ക്‌ ഡയറക്ടർമാരെ നിയമിക്കുകയും ചെയ്തു. രൂപതയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പാസ്റ്ററൽ കൗൺസിൽ രൂപീകരിക്കപ്പെട്ടതും പിതാവിന്റെ കാലത്താണ്‌. രൂപതയുടെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്ന സ്വന്തമായൊരു ആശുപത്രിയും നഴ്സിംഗ്‌ കോളജും മുക്കൂട്ടുതറയിൽ സ്ഥാപിക്കാനായത്‌ പിതാവിന്റെ കാലത്താണ്‌. രൂപതയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി കോട്ടയം ടൗണിൽ ഉൾപ്പെടെ നിരവധി ഷോപ്പിംഗ്‌ കോംപ്ലക്സുകളും പിതാവ്‌ മുൻകൈയെടുത്ത്‌ നിർമിച്ചു. ഇടവകകൾ സ്വയംപര്യാപ്തത പ്രാപിക്കാനായി കൃഷിയിൽ ഉൾപ്പെടെ പല നവീന പദ്ധതികളും ആവിഷ്കരിക്കണമെന്നു പിതാവ്‌ വൈദികർക്കു നിർദേശം നൽകിയിരുന്നു. അനാഥരും ആലംബഹീനഹരുമായ വൃദ്ധജനങ്ങൾക്ക്‌ ആശ്രയമായി കോട്ടയത്തിനടുത്ത്‌ കുറിച്ചിയിൽ വൃദ്ധമന്ദിരം പണികഴിപ്പിക്കാനും പിതാവിനു സാധിച്ചു. ക്രിസ്തു ദാരിദ്ര്യത്തിന്റെ മഹിമയെ ഉയർത്തിക്കാട്ടി. ജനിക്കാനും മരിക്കാനും അവിടുത്തേക്ക്‌ ഇടംകിട്ടിയില്ല. ദാരിദ്ര്യം തന്റെ മണവാട്ടിയാണെന്നു പറഞ്ഞ വിശുദ്ധ ഫ്രാൻസീസ്‌ അസീസിയെപ്പോലെ ദാരിദ്ര്യത്തിന്റെ അരൂപിയിൽ സമ്പന്നമാകണമെന്ന്‌ എപ്പോഴും തന്റെ ഇടയരോട്‌ പിതാവ്‌ ഉദ്ബോധിപ്പിച്ചിരുന്നു.

Monday, September 5, 2011

കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാർ സഭയ്ക്ക്‌ അഭിമാനം: മാർ ജോർജ്ജ്‌ ആലഞ്ചേരി

നിലയ്ക്കലിൽ ആരംഭിച്ച്‌ പൗരാണിക പാരമ്പര്യത്തിലുറച്ച തീർഥാടനം തുടരുന്ന കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാർ സഭയ്ക്ക്‌ അഭിമാനമാണെന്ന്‌ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. രൂപതയിലെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി നടന്ന വിശൂദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. സഭയുടെ വളർച്ചയും വിശ്വാസി കളുടെ ആത്മീയ ഉന്നമനവുമാണ്‌ വിശ്വാസജീവിതത്തിന്റെ കാതൽ. സഭാസ്നേഹികളായ വിശ്വാസികൾ ഒന്നുചേരുന്നതാണ്‌ സഭ. എല്ലാ ജനവിഭാഗങ്ങളുടെയും ആധ്യാത്മികമായ അഭിവൃദ്ധിയും സഭയുടെ സമഗ്ര വളർച്ചയുമാണ്‌ തന്റെ അജപാലന ലക്ഷ്യമെന്നും മാർ ആലഞ്ചേരി വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി രൂപതയുടെ വളർച്ചയെ സീറോ മലബാർ സഭ അഭിമാനത്തോടെയാണ്‌ നോക്കികാണുക. ദീർഘവീഷണത്തോടെയുള്ള മാർ ജോസഫ്‌ പവ്വത്തിലിന്റെ നീക്കങ്ങളും അതിനുപൂരകമായി മാർ മാത്യു വട്ടക്കുഴിയുടെ കർമപരിപാടികളും രൂപതയുടെ വളർച്ചയ്ക്ക്‌ കാര്യമായ പങ്കുവഹിച്ചുട്ടുണ്ട്‌. ഇപ്പോഴത്തെ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ കർമോത്സുകത എല്ലാവർക്കും മാതൃകയാവണമെന്നും മാർ ജോർജ്ജ്‌ ആലഞ്ചേരി അഭിപ്രായപ്പെട്ടു. ആരാധനക്രമ പാരമ്പര്യത്തിലൂന്നി ദൈവത്തോടും മനുഷ്യനോടും വിശ്വസ്തത പാലിച്ച്‌, ദൈവത്തെ മഹത്വപ്പെടുത്തി, വിശ്വസ്തതയുടെ മക്കളായി ജീവിക്കുവാൻ മേജർ ആർച്ച്ബിഷപ്‌ രൂപതയിലെ വിശ്വാസികളോട്‌ ആഹ്വാനം ചെയ്തു. 

മൂല്യങ്ങളിലെ വളർച്ച സാമൂഹ്യവികസനത്തിന്റെ മാനദണ്ഡമാകണം: മാർ തോമസ്‌ ചക്യത്ത്‌

സാമ്പത്തിക ഉന്നമനത്തിനൊപ്പം സംസ്കാരത്തിലും മൂല്യങ്ങളിലുമുള്ള വളർച്ച സാമൂഹ്യവികസനത്തിന്റെ മാനദണ്ഡമാകണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. അതിരൂപത വെൽഫെയർ സർവീസസിന്റെ പഞ്ചവാർഷിക പദ്ധതി ആസൂത്രണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താത്കാലിക ലാഭം മാത്രം ലക്ഷ്യമിടുന്ന വികസന സമീപനങ്ങൾക്കു മാനുഷിക മുഖം ഉണ്ടാവില്ലെന്നും അവ ശാശ്വതമാകില്ലെന്നും മാർ ചക്യത്ത്‌ കൂട്ടിച്ചേർത്തു.

Friday, September 2, 2011

യുകെഎസ്ടിസിഎഫ്‌ കാലഘട്ടത്തിലിന്റെ ആവശ്യം: മാർ പോളി കണ്ണക്കാടൻ

യുണൈറ്റഡ്‌ കിംഗ്ഡം സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം എന്ന ആത്മമായ കൂട്ടായ്മ സഭാ മക്കളുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വേണ്ടിയുള്ള കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന്‌ ഇരിങ്ങാലക്കുട രൂപതയുടെ മെത്രാൻ മാർ പോളി കണ്ണക്കാടൻ പ്രസ്താവിച്ചു. സഭാ പിതാക്കന്മാരൊടത്ത്‌ ചിന്തിച്ചും പ്രവർത്തിച്ചും അതോടൊപ്പം തന്നെ യുകെയിൽ അങ്ങോളം മിങ്ങോളം ശുശ്രൂഷയിൽ വ്യാപ്രതരായിരിക്കുന്ന വൈദിക വൃന്ദത്തോട്‌ ചേർന്നു കൊണ്ടും ഈ ദൗത്യം പൂർത്തീകരിക്കുവാൻ യുകെഎസ്ടിസിഎഫിന്‌ സാധിക്കുക തന്നെ ചെയ്യും എന്ന്‌ പിതാവ്‌ തന്റെ സന്ദേശത്തിൽ പറഞ്ഞു. യു.കീയിലെ ഏറ്റവും നല്ല ആത്മീയ സംഘടനയായി യുകെഎസ്ടിസിഎഫ്‌. മാറുന്നതോടെപ്പം തന്നെ ഈ യൂറോപ്യൻ ഭൂഖണ്ഡത്തിൽ ചിതറികിടക്കുന്ന എല്ലാ മാർതോമാ മക്കളുടെയും ഐക്യവും കൂട്ടായ്മയും കൂടെ മുന്നിൽ കണ്ടുകൊണ്ട്‌ പ്രവർത്തിക്കുവാനുള്ള ഉത്തരവാദിത്വം യുകെഎസ്ടിസിഎഫിന്‌ ഉണ്ടെന്ന്‌ പോളി പിതാവ്‌ പറഞ്ഞു.


അലിക്ക്‌’ ഭാരവാഹികൾ ബിഷപ്‌ ജോസഫ്‌ കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു

അലിക്ക്‌ ഭാരവാഹികളായ തോമസ്‌ ഇരിമ്പൻ, സിബി കൊള്ളിയിൽ, സോളി ഇരിമ്പൻ, മെജോ പടയാട്ടി, ജോമോൻ ഇരിമ്പൻ എന്നിവർ പൊന്തിഫിക്കൽ കൗൺസിൽ ഫോർ മൈഗ്രന്റ്സ്‌ പീപ്പിൾ വിഭാഗം സെക്രട്ടറി ബിഷപ്പ്‌ ഡോ.ജോസഫ്‌ കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. വത്തിക്കാനിൽ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറ്റലിയിലെ മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച്‌ അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും സംഘടനക്കും മലയാളികൾക്കും അനുകൂലമായ സമീപനം ഉണ്ടാകുമെന്ന്‌ ഭാരവാഹികളെ അറിയിച്ചു.

മൂല്യങ്ങളിലെ വളർച്ച സാമൂഹ്യവികസനത്തിന്റെ മാനദണ്ഡമാകണം: മാർ തോമസ്‌ ചക്യത്ത്‌

സാമ്പത്തിക ഉന്നമനത്തിനൊപ്പം സംസ്കാരത്തിലും മൂല്യങ്ങളിലുമുള്ള വളർച്ച സാമൂഹ്യവികസനത്തിന്റെ മാനദണ്ഡമാകണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. അതിരൂപത വെൽഫെയർ സർവീസസിന്റെ പഞ്ചവാർഷിക പദ്ധതി ആസൂത്രണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താത്കാലിക ലാഭം മാത്രം ലക്ഷ്യമിടുന്ന വികസന സമീപനങ്ങൾക്കു മാനുഷിക മുഖം ഉണ്ടാവില്ലെന്നും അവ ശാശ്വതമാകില്ലെന്നും മാർ ചക്യത്ത്‌ കൂട്ടിച്ചേർത്തു.

ബിഷപ്പുമാരും ഇമാമും ചേർന്ന്‌ ഉറിയടിച്ച്‌ ഓണനിലാവ്‌ ഉദ്ഘാടനം ചെയ്തു

ബിഷപ്പുമാരും ഇമാമും ചേർന്ന്‌ ഉറിയടിച്ച്‌ ഓണനിലാവ്‌ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്സ്‌ കോളജിന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭാതിർത്തിയിലെ അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയാണ്‌ ഓണനിലാവ്‌. ഇരിങ്ങാലക്കുട രൂപത ബിഷപ്‌ മാർ പോളി കണ്ണൂക്കാടൻ, ബിഷപ്‌ മാർ ജെയിംസ്‌ പഴയാറ്റിൽ, ടൗൺ ജുമാ മസ്ജിദ്‌ ഇമാം അൻഹാഫിസ്‌ വലിയുള്ള ഖാസിമി എന്നിവർ ചേർന്ന്‌ ഉറിയടിച്ചാണ്‌ ഉദ്ഘാടനം നിർവഹിച്ചത്‌. ഒരു നാടിന്റെ സംസ്കാരം എന്നത്‌ തിരസ്കൃതരായവരെ ആദരിക്കുന്നതിലാണ്‌. കേരളത്തിൽ ഓണം ആഘോഷിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ലെന്നും വെട്ടിപിടിക്കുന്നതിനേക്കാൾ വിട്ടുകൊടുക്കുന്ന ധർമ്മത്തെയാണ്‌ ഓണസ്മൃതി സമ്മാനിക്കുന്നതെന്നും ബിഷപ്‌ മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

സ്ത്രീശാക്തീകരണം സ്ത്രീദൗത്യത്തിലൂടെ: മാർ ആൻഡ്രൂസ്‌ താഴത്ത്‌

സ്ത്രീയുടെ തനതായ വ്യക്തിത്വത്തിലൂടെയും ദൗത്യനിർവഹണത്തിലൂടെയും മാത്രിമേ സ്ത്രീശാക്തീകരണം സാധ്യമാകൂവെന്ന്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ അഭിപ്രായപ്പെട്ടു. അതിരൂപത ശതോത്തര രജതജൂബിലിയുടെ ഭാഗമായി ലിംഗനീതിയെയും അതു സംബന്ധിച്ച സഭയുടെ നയത്തെയും കുറിച്ച്‌ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ജീവിതനിയോഗത്തിൽ ദൈവേഷ്ടം ദർശിക്കണം: ക്ലിമീസ്‌ കാതോലിക്കാബാവ

ജീവിതനിയോഗത്തിൽ ദൈവേഷ്ടം ദർശിക്കാനും എല്ലാ ജീവിതാവസ്ഥകളിലും ജീവിതത്തിന്റെ മഹത്വം പ്രചരിപ്പിക്കാനും സമൂഹം തയാറാകണമെന്നു സീറോ മലങ്കര സഭ മേജർ ആർച്ച്‌ ബിഷപ്‌ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാബാവ പറഞ്ഞു. മർത്ത മറിയം ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു കാതോലിക്കാബാവ. ഭൗതിക, ശാസ്ത്ര തലങ്ങളിലും ബുദ്ധിശക്തിയിലും മുന്നേറ്റം നടത്തുന്നതിനൊപ്പം ദിവ്യജ്ഞാനത്തിന്റെ അനുഭവം ലഭ്യമാക്കണം. വിശ്വാസജീവിതത്തിൽ അസാധ്യമായി ഒന്നുമില്ല. പ്രത്യാശിക്കുന്നതു ലഭിക്കും എന്നതാണു വിശ്വാസം. ദൈവിക പദ്ധതികൾ മറക്കുവാനോ മറയ്ക്കുവാനോ ആർക്കും കഴിയില്ല. ദൈവികപദ്ധതികൾക്കൊത്തു ചരിക്കുന്നതു നന്മയിലൂടെയുള്ള വഴിയാണ്‌. ദൈവത്തിനു പ്രീതികരമായ ഹൃദയത്തോടെ ജീവിക്കാൻ കഴിയണം. മംഗളവാർത്താസമയം ദൈവതിരുവിഷ്ടത്തിനു സമർപ്പിച്ച ദൈവജനനി കുരിശിൻചുവട്ടിലും ദുരിതങ്ങളിലും ഇതു മാറ്റിപ്പറഞ്ഞില്ല. എല്ലായ്പ്പോഴും ദൈവതിരുമനസിനൊത്തു നിലനിന്ന മറിയം സമൂഹത്തിനു മാതൃകയാകണം - കാതോലിക്കാബാവ പറഞ്ഞു.